കൊച്ചി: കൊല്‍ക്കത്തയിലെ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നത് കളിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് ബ്രസീല്‍ ടീം കോച്ച് കാര്‍ലോസ് അമേദു.
കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് ബ്രസീല്‍ – ജര്‍മനി ക്വാര്‍ട്ടര്‍ ഫൈനല്‍ അരങ്ങേറുന്നത്. ആറുപതിനായിരം പേര് മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷ. സാള്‍ട്ട്ലേക്കിലെ കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നത് താരങ്ങള്‍ക്ക് മികച്ചൊരു അനുഭവമാകുമെന്ന് അമേദു പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ബ്രിക്സ് കപ്പ് ഫൈനലില്‍ അറുപതിനായിരം കാണികള്‍ക്ക് മുന്നിലാണ് ഞങ്ങള്‍ പോരിനിറങ്ങിയത്. ദക്ഷിണ അമേരിക്കന്‍ ചാമ്പ്യഷിപ്പ് ഫൈനലില്‍ ചിലിക്കെിതിരായ മത്സരത്തിലും ഏറെ കാണികള്‍ ഉണ്ടായിരുന്നു. തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നത് കളിക്കാരുടെ കരിയര്‍ മെച്ചപ്പെടുത്തുന്നതിന് സഹായകമാകുമെന്ന് അമേദു വ്യക്തമാക്കി.
ഹോണ്ടുറാസിനെ അനായാസം തോല്‍പ്പിച്ചാണ് ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: