കുന്നംകുളം : മഹിള ഐക്യവേദി കുന്നംകുളം മുനിസിപ്പല്‍ സമിതി സെക്രട്ടറിയും ചെറുവത്താനി വടക്കി വീട്ടില്‍ കാര്‍ത്തികേയന്റെ ഭാര്യയുമായ ഷൈനി കാര്ത്തികേയന് നേരെ യുവാവിന്റെ കൈയ്യേറ്റം.
പാറേംമ്പാടം അയ്യപ്പത്ത് റോഡില്‍ വിക്ടറി ഇന്നിന് സമീപം 5 വര്‍ഷത്തോളമായി പഴയ മരം ഉരുപ്പടികള്‍ വില്‍പ്പന നടത്തുന്ന സ്ഥാപന ഉടമയായ ഷൈനിയെ കഴിഞ്ഞ കുറച്ച് കാലമായി കെട്ടിട ഉടമയുടെ മകന് രഞ്ജിത് നിരന്തരമായി ശല്യപെടുത്തുക പതിവായിരുന്നു.
ഉടന്‍ തന്നെ സ്ഥാപനം ഒഴിഞ്ഞു പോകണമെന്നും അല്ലെങ്കില്‍ ശാരീരികമായി അക്രമിക്കുമെന്നും യുവാവ് ഭീഷണി പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് നാലര മണിയോടെ രഞ്ജിത്തിന്റെ വീടിന് മുമ്പിലുള്ള റോഡില്‍ വച്ച് ഷൈനിയെ യുവാവ് മര്‍ദ്ധിക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറി അപമാനിക്കുകയും ചെയ്തു. അവശയായ ഷൈനിയെ കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മഹിള ഐക്യവേദി മുനിസിപ്പല്‍ സമിതി പ്രതിഷേധിക്കുകയും അക്രമം നടത്തിയ രഞ്ജിത്തിന് നേരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സംഭവത്തില്‍ മഹിള ഐക്യവേദി മുനിസിപ്പല്‍ സമിതി പ്രതിഷേധിച്ചു. യോഗത്തില്‍ മഹിളാ ഐക്യവേദി ജില്ലാ സമിതി അംഗം രാഖി സുരേഷ്, ഹിന്ദു ഐക്യവേദി മുനിസിപ്പല്‍ സമിതി പ്രസിഡന്റ് സത്യപ്രസാദ്, ജനറല്‍ സെക്രട്ടറിമാരായ സുരേഷ് ടി എസ് , ഹരിദാസ് കാണിപ്പയ്യൂര്‍, വര്‍ക്കിംഗ് പ്രസിഡന്റ് ഷാജി ആര്‍ത്താറ്റ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: