നെയ്യാറ്റിന്‍കര: മിനി സിവില്‍സ്റ്റേഷനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പവര്‍കട്ട് ഭീഷണിയില്‍. ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച ജനറേറ്റര്‍ നോക്കുകുത്തി.
നെയ്യാറ്റിന്‍കരയിലെ മിനി സിവില്‍ സ്റ്റേഷനിലെ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ജനറേറ്ററാണ് നോക്കാനാളില്ലാതെ നോക്കുകുത്തിയായിരിക്കുന്നത്. ആര്‍ടിഒ, നികുതി വകുപ്പ്, വിദ്യാഭ്യാസ ഉപജില്ല ഓഫീസ്, സര്‍വെ വിഭാഗം, സപ്ലൈ ഓഫീസ്, ലേബര്‍ ഓഫീസ് തുടങ്ങി പത്തിലധികം സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഈ സ്ഥാപനങ്ങളില്‍ രേഖകള്‍ പരിശോധിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കമ്പ്യൂട്ടര്‍ മുഖേനയാണ് നടക്കുന്നത്.
എന്നാല്‍ ഇടക്കിടെയുള്ള പവര്‍കട്ട് കാരണം ഒട്ടുമിക്ക ദിവസങ്ങളിലും പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുകയാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന ആര്‍ടി ഒഫീസിലും സപ്ലൈ ഓഫീസിലും ദിവസേന ആയിരത്തിലധികം പേരാണ് എത്തുന്നത്.
പവര്‍കട്ട് കാരണം കിലോമീറ്ററുകള്‍ താണ്ടിവരുന്ന ജനങ്ങള്‍ കാര്യം സാധിക്കാതെ മടങ്ങുന്നത് പതിവാണ്. പവര്‍കട്ട് സമയത്ത് പ്രവര്‍ത്തിപ്പിക്കേണ്ട ജനറേറ്റര്‍ മിനി സിവില്‍ സ്റ്റേഷനിലെ മൂത്രപ്പുരയ്ക്ക് സമീപം മഴയും വെയിലും കൊണ്ട് നാശിച്ചിട്ട് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. നിസാരമായ അറ്റകുറ്റപണിയുടെ പേരിലാണ് ജനറേറ്ററിനെ അധികൃതര്‍ തഴഞ്ഞതെന്നാണ് ജീവനക്കാരും നാട്ടുകാരും പറയുന്നത്. അറ്റകുറ്റപണി ചെയ്ത് ജനറേറ്ററിനെ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുമെന്നാണ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
ജനറേറ്ററിന് മേല്‍ക്കൂര സ്ഥാപിച്ച് അറ്റകുറ്റപണി ചെയ്ത് എത്രയുംവേഗം പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരും പൊതുപ്രവര്‍ത്തകരും ശക്തമായി വാദിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ നടത്താനൊരുങ്ങുകയാണ് വിവിധ സംഘടനകളും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: