പൂവ്വാര്‍: ജനങ്ങളെ കബളിച്ച് സ്വകാര്യ ചിട്ടിക്കമ്പനികള്‍ വളരുന്നു. അധികൃതരുടെ അനാസ്ഥമൂലം പാവങ്ങള്‍ തട്ടിപ്പിനിരയാകുന്നു. തവണ വ്യവസ്ഥയ്ക്കും അല്ലാതെയും ജനങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ പിരിച്ച് വീട്ടുപകരണങ്ങള്‍ നല്‍കാം എന്ന് ജനങ്ങളെ കബളിപ്പിച്ച തട്ടിപ്പുസംഘം അടുത്തിടെ കൊണ്ടുപോയത് ലക്ഷങ്ങള്‍. പലയിടത്തും ഇതുപോലെ തട്ടിപ്പു സംഘങ്ങള്‍ അധികൃതകരുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുകയാണ്. ഈ സംഘങ്ങള്‍ കൂടുതലും ലക്ഷ്യം വയ്ക്കുന്നത് തീരദേശവും ഗ്രാമപ്രദേശങ്ങളുമാണ്.
കഴിഞ്ഞ 25 നാണ് കരുംകുളത്ത് ജമിനി ട്രേഡേഴ്സ് എന്ന പേരില്‍ ഗൃഹോപകരണങ്ങള്‍ തവണവ്യവസ്ഥയില്‍ നല്കുന്ന സ്ഥാപനം തുടങ്ങിയത്. പ്രദേശവാസികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘം സ്ഥാപനംപൂട്ടി മുങ്ങി. വീട്ടുപകരണങ്ങള്‍ തവണ വ്യവസ്ഥയില്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം. ആദ്യഗഡു അടച്ച് പത്തുദിവസത്തിനകം സാധനം വീട്ടിലെത്തിക്കും എന്നായിരുന്നു വാഗ്ദാനം. ഇങ്ങനെ ലക്ഷങ്ങള്‍ ആദ്യഗഡുവായി കൈപ്പറ്റിയസംഘം ഒരു സുപ്രഭാതത്തില്‍ മുങ്ങുകയായിരുന്നു. കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ നിരവധി പരാതികളാണ് എത്തുന്നത്. ഇതില്‍ 1000 മുതല്‍ ഒരു ലക്ഷം വരെ കൊടുത്ത ആളുകളുമുണ്ട്. ഇതുപോലെ നിരവധി സ്ഥാപനങ്ങളാണ് ജനങ്ങളെ കബിളിപ്പിച്ച് വളരുന്നത്. ഇതിനെതിരെ യാതൊരുവിധ നടപടിയും അധികൃതരില്‍ നിന്നോ പോലീസില്‍ നിന്നോ ഇതുവരെ ഉണ്ടാകുന്നില്ല. കബിളിക്കപ്പെട്ട ജനങളുടെ പ്രതിഷേധം അടക്കാന്‍ പേരിനൊരു അന്വേഷണം നടത്തി ഫയല്‍ ക്ലോസ് ചെയ്യുകയാണ് പതിവ്. തമിഴ്നാട് അതിര്‍ത്തിപ്രദേശത്ത് നിരവധി സ്ഥാപനങ്ങള്‍ ഇതുപോലെ ജനങ്ങളെ കബളിപ്പിച്ച് മുങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: