മറയൂര്‍: മറയൂരില്‍ സബ്സ്റ്റേഷന്റെ നിര്‍മ്മാണം വൈകുന്നു.വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം നിര്‍വ്വഹിച്ച് ചടങ്ങ് നടത്തിയതല്ലാതെ യാതൊരു നിര്‍മ്മാണവും ഇതുവരെ നടന്നിട്ടില്ല. നിലവില്‍ പള്ളിവാസല്‍ പവര്‍ ഹൗസില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരം തേയിലത്തോട്ടത്തിലൂടെയും വനത്തിലൂടെയും സ്വകാര്യ ഭൂമിയിലൂടെയുമാണ് മറയൂരിലേക്ക് വൈദ്യുതി ലൈന്‍ എത്തുന്നത്.
ഇതിനാല്‍ അറ്റകുറ്റ പണികള്‍ നടത്തുന്നതിലും മഴക്കാലങ്ങളില്‍ വൈദ്യുതി ലൈനിന്റെ മുകളില്‍ മരം വീണ് പോസ്റ്റുകള്‍ ഒടിയുന്നതും കാലതാമസമുണ്ടാകുന്നുണ്ട്. മറയൂരില്‍ ദിവസങ്ങളോളം വൈദ്യുതി ഇല്ലാത്ത സാഹചര്യവും നിലനില്ക്കുന്നു.
മറയൂരില്‍ പുതുതായി നിര്‍മ്മിക്കുന്ന സബ്സ്റ്റേഷനില്‍ വൈദ്യുതി എത്തിച്ച് അവിടെ നിന്നും മറയൂര്‍ സബ്ഡിവിഷന്റെ കീഴിലുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും ക്ഷാമമില്ലാതെ വൈദ്യുതി എത്തിക്കാന്‍ തീരുമാനിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ച് ഉദ്ഘാടന ചടങ്ങ് നടത്തിയത്. പദ്ധതിയുടെ നിര്‍മ്മാണ ചിലവ് 23 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: