ചേര്‍ത്തല: കെവിഎം ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തുന്ന സമരം 60 ദിവസം പിന്നിട്ടും ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അടിയന്തരമായി ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപ്പെടണമെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബു പറഞ്ഞു.
ആതുരലായങ്ങളെ കച്ചവട സ്ഥാപനമാണെന്ന രീതിയല്‍ ഇറച്ചിക്കടക്കാരന്റെ ലാഘവത്തോടു കൂടി അടച്ചു പൂട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന മാനേജുമെന്റിന്റെ മുന്നില്‍ മുട്ടുമടക്കില്ലെന്നും ശക്തമായ സമരവുമായി യുവമോര്‍ച്ച മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയും, കേന്ദ്രസര്‍ക്കാരും നിശ്ചയിച്ച വേതനം നല്‍കണമെന്നും, പിരിച്ച് വിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നേഴ്സുമാര്‍ 61 ദിവസമായി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് യുവമോര്‍ച്ച ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ കെവിഎം ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഎസ്ആര്‍ടിസി ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ആശുപത്രിയുടെ മുന്നില്‍ പോലീസ് തടഞ്ഞു. പോലീസും സമരക്കാരും ഉന്തും തള്ളും ഉണ്ടായി.
യോഗത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി അജി ആര്. നായര്‍ അദ്ധ്യക്ഷനായി. എസ്. സാജന്, പ്രമോദ് കാരയ്ക്കാട്, അഡ്വ. സുദീപ്. വി. നായര്‍, ശ്രീരാജ് ശ്രീവിലാസം, അരുണ്‍ പണിക്കര്‍, ബിനുദാസ്, അരുണ്‍ പട്ടണക്കാട്, ഷാജി കരുവാറ്റ, വിമല്‍ രവീന്ദ്രന്, രഞ്ജിത്ത് ആലപ്പുഴ, ജ്യോതിഷ്ഭട്ട്, ബിപിന്‍, വരുണ്‍ ആലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: