ചാവക്കാട്: മല്‍സ്യ ബന്ധനത്തിനിടെ വല കടല്‍പാറയില്‍ കുടുങ്ങി ലക്ഷങ്ങളുടെ നഷ്ടം. വലപ്പാട് ബീച്ച് സ്വദേശി ഗിരിജന്റെ ഉടമസ്ഥതയിലുള്ള വേദവ്യാസന് നമ്പര്‍ വണ്‍ വള്ളത്തിലെ വലയാണ് കടല്‍പാറയില്‍ കുടുങ്ങി നശിച്ചത്.
ഇന്നലെ പുലര്‍ച്ചെയാണ് 50 ഓളം തൊഴിലാളികളുമായി വള്ളം ഏങ്ങണ്ടിയൂര്‍ ഫിഷ്ലാന്റിങ് സെന്ററില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോയത്. 15 കിലോമീറ്റര്‍ ദൂരത്തിലെത്തി വല വിരിച്ചതോടെ വല കടല്‍പാറയില്‍ കുടുങ്ങിയതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ വല തിരിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായും നശിച്ചു.
തുടര്‍ന്ന് മല്‍സ്യ ബന്ധനം നടത്താന്‍ കഴിയാതെ തൊഴിലാളികള്‍ തിരിച്ച് മുനക്കകടവ് ഫിഷ്ലാന്റിങ് സെന്ററിലെത്തുകയായിരുന്നു.
അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. കടല്‍പ്പാറയില്‍ കുടുങ്ങി വല നശിക്കുന്നത് ആദ്യമായാണെന്നും ഇതിനു മുമ്പ് കടല്‍ മാക്രികളുടെ ആക്രമണത്തില്‍ വല നശിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കാറുണ്ടെങ്കിലും സര്‍ക്കാറില്‍ നിന്നും യാതൊരു വിധ സഹായവും ലഭിച്ചിട്ടില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: