കോട്ടയം: ജില്ലയില്‍ പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎമാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണെന്നും, പാലായില്‍ നടന്ന ജനമൈത്രി പോലീസ് പരിപാടിയില്‍ സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവനെ തിരുകിക്കയറ്റിയതിലൂടെ ജില്ലാ പോലീസിന്റെ സിപിഎം വിധേയത്വം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു.
പ്രോട്ടോക്കോള്‍ പ്രകാരം എക്സ് എംഎല്‍എ എന്ന പദവി ഇല്ലെന്നിരിക്കെ ഇത്തരത്തിലുള്ള നീക്കം ജനാധിപത്യത്തെ അട്ടിമറിക്കുന്നതാണ്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സിപിഎം ആജ്ഞാനുവര്ത്തികളാക്കാനാണ് ശ്രമം.
ആഭ്യന്തരമന്ത്രികൂടിയായ പിണറായി വിജയന് പങ്കെടുക്കുന്ന പരിപാടിയില്‍ ആളെക്കൂട്ടാന്‍ കുടുംബശ്രീയെ ഉപയോഗിക്കുന്നു. ഓണത്തിന് പോലും ആഘോഷം വേണ്ടെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി, ദീപാവലിക്ക് നിര്‍ബന്ധമായി പണിയെടുപ്പിക്കുകയും തുടര്‍ന്ന് കുമരകത്തെ പരിപാടിയില്‍ കുടുംബശ്രീ അംഗങ്ങളെ നിര്‍ബന്ധിച്ച് ലീവ് നല്കി പങ്കെടുപ്പിച്ചിരിക്കുകയാണ്.
ഇത് തികച്ചും ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയല്ലെങ്കില്‍ അന്വേഷിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: