ബാലുശ്ശേരി: കാമ്പസുകളില്‍ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് യുക്തിരഹിതമായ തീരുമാനമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. കാമ്പസുകളില്‍ സത്യാഗ്രഹം പാടില്ലെന്ന അഭിപ്രായം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
കോക്കലൂര് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിന് സൗജന്യമായി ലഭിച്ച ഭൂമിയുടെ രേഖ ഏറ്റുവാങ്ങല്‍ ചടങ്ങും പാര്‍ലമെന്ററി കാര്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി സംഘടിപ്പിച്ച പാര്‍ലമെന്ററി സെമിനാറിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ കോടതിക്കല്ല സര്‍വ്വാധികാരം ജനങ്ങള്‍ക്കാണെന്ന് സര്‍വ്വാധികാരം തങ്ങള്‍ക്കാണെന്ന് ആര്‍ക്കെങ്കിലും ധാരണയുണ്ടെങ്കില്‍ അത് ശരിയല്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതായാല്‍ കലാലയങ്ങള്‍ തീവ്രവാദികളുടേയും മാഫിയകളുടേയും കേന്ദ്രങ്ങളാകും. കോടതി ഉത്തരവ് മറികടക്കാന്‍ നിയമനിര്‍മ്മാണം അനിവാര്യമാണ്.
ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുള്ളതുകൊണ്ടാണ് സോളാര്‍ വിഷയത്തില്‍ പ്രത്യേക നിയമസഭ വിളിച്ചുകൂട്ടുന്നതെന്നും അതില്‍ തെറ്റില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബുപറശ്ശേരി അദ്ധ്യക്ഷതവഹിച്ചു. പുരുഷന് കടലുണ്ടി എംഎല്‍എ, പ്രിന്‍സിപ്പാള്‍ എം.കെ. ഗണേശന്, പിടിഎ പ്രസിഡണ്ട് പി. പ്രമോദ്, പ്രധാനാദ്ധ്യാപകന് സി. ഉണ്ണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: