വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് രാഷ്ട്രീയ സ്വയംസേവക സംഘം എന്ന മഹാപ്രസ്ഥാനത്തിലേക്കു ഭാസ്കര്‍ജി കടന്നുവന്നത്. അടിമുടി രാജ്യസ്നേഹം നിറഞ്ഞു നിന്ന കാലം. ആര്‍എസ്എസ് പ്രവര്‍ത്തകനായതോടെ ഒടിസിയില്‍(ആര്‍എസ്എസ് ശിബിരം) പങ്കെടുക്കാന്‍ മോഹമായി. 1954 മെയില്‍ ബെംഗളൂരുവില്‍ നടന്ന ഒടിസിയില്‍ പങ്കെടുത്തു. മുന്‍ അഖിലഭാരതീയ ബൗദ്ധിക്ക് പ്രമുഖ് ആര്.ഹരിയായിരുന്നു ആദ്യശിക്ഷക്.
ഒടിസിയുടെ അവസാന ദിവസമാണ് ആ സന്ദേശം ലഭിച്ചത്. അച്ഛന് മരിച്ചു, ശവസംസ്ക്കാരവും കഴിഞ്ഞു. ടെലിഗ്രാം വന്ന വിവരം അന്ന് ക്ഷേത്രീയ പ്രചാരകായിരുന്നു യാദവ റാവ് ജോഷിയാണ് അറിയിച്ചത്. അടുത്ത ദിവസംതന്നെ എറണാകുളത്ത് എത്തി. ക്രിയകളിലെല്ലാം പങ്കെടുത്ത് മടങ്ങി. പിന്നീട് പ്രചാരകനായി. 1957 മുതലാണ് കേരളത്തില്‍ ആര്‍എസ്എസിന് ജില്ലാ സംവിധാനം നിലവില്‍ വന്നത്. ഇന്‍ഡോറില്‍ വച്ച് പ്രചാരകന്മാര്ക്കായി 10 ദിവസത്തെ ബൈഠക് നടന്നിരുന്നു. സര്‍സംഘചാലക് ഗോള്‍വള്‍ക്കര്‍ (ഗുരുജി)പങ്കെടുത്ത പരിപാടിയില്‍ ഭാസ്ക്കര്ജിയും ഉണ്ടായിരുന്നു. കെ.ഭാസ്കര്‍റാവു, വി.പി.ജനാര്ദ്ദനന്, അടല്‍ബിഹാരി വാജ്പേയി എന്നിവരായിരുന്നു അന്ന് ഭാസ്ക്കര്ജിക്ക് ഒപ്പം ഉണ്ടായിരുന്നത്.
1955മുതല്‍ 57 വരെ കോട്ടയം ജില്ലാ പ്രചാരക് ആയിരുന്നു. 1957ല്‍ പാലക്കാട്ട് എത്തി. ഗുരുജി എടത്തറ പാതായിക്കരമന വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ ഇല്ലത്ത് ചികിത്സക്കായി വന്നിരുന്നു. അവിടെ വച്ച് ഗുരുജി തന്നെയാണ് അദ്ദഹത്തെ പാലക്കാട് വിഭാഗ് പ്രചാരക് ആയി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: