തിരുവനന്തപുരം: സോളാര്‍ കേസില്‍ കോണ്‍ഗ്രസിലെ ഉന്നത നേതാക്കളെ ലക്ഷ്യമിടുന്ന സര്‍ക്കാര്‍ നടപടിയെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഇന്നു ചേരുന്ന രാഷ്ട്രീയകാര്യ സമിതിക്കു മുൻപാകെ ഇതുസംബന്ധിച്ച് എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയിലെത്തി.
കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടാന്‍ സി.പി.എം കേസിലകപ്പെട്ടവരെ ഉപയോഗിക്കുന്നു എന്ന ആരോപണമാണ് കെ.പി.സി.സിക്കുള്ളത്. ആരോപണം ഉന്നയിക്കുന്ന സ്ത്രീ വിശ്വാസമില്ലാത്തയാളാണെന്നും ആരോപണങ്ങള്‍ മാറ്റിമാറ്റിപ്പറയുന്നയാളാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കേസിനെ സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്നും കോൺഗ്രസ് വിമർശിച്ചു.
രാഷ്ട്രീയ പ്രേരിതമായ കേസിനെ രാഷ്ട്രീയമായി നേരിടാന്‍ തന്നെയാണ് കെ.പി.സി.സിയുടെ തീരുമാനം. ഇതുസംബന്ധിച്ച രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കും. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന് മുതിര്‍ന്ന നേതാക്കളുമായി പ്രത്യേകം ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: