പത്തനാപുരം: പുലിയിറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്നു. രണ്ട് പോത്തുകളെ പുലി കൊല്ലുകയും ഒരു പട്ടിയെ കൊണ്ടുപോവുകയും ചെയ്തു. കടശ്ശേരി മൈക്കാമയിന് വെരുകുഴി തോട്ടത്തില്‍ വീട്ടില്‍ കെ.സി. ചെറിയാന്റെ പോത്തുകളെയാണ് പുലി പിടിച്ചത്.
വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ചെറിയാന് സമീപത്തെ തോട്ടത്തില്‍ വേലി കെട്ടിയാണ് പോത്തുകളെ വളര്‍ത്തിയിരുന്നത്. നാല്പത് പോത്തുകളാണ് ഉണ്ടായിരുന്നത്. അതിനുള്ളില്‍ കയറി പുലി പോത്തുകളെ ആക്രമിക്കുകയായിരുന്നു. പോത്തുകളുടെ കഴുത്ത് കടിച്ച് മുറിച്ചനിലയിലാണ്.
കാവലിനായി കെട്ടിയിരുന്ന പട്ടിയെയും കൊണ്ടുപോയി. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോഴേക്കും പുലി കാട്ടിലേക്ക് കയറി.
പത്തനാപുരം റേഞ്ചിലെ വെള്ളംതെറ്റി ഫോറസ്റ്റ് ഓഫീസിന്റെ അധീനതയില്‍ വരുന്ന ഈ പ്രദേശത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് പുലിയിറങ്ങുന്നത്. ഒന്നിലധികം പുലികളെ നാട്ടുകാരും കണ്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: