കരുനാഗപ്പള്ളി: ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി ദുരന്ത നിവാരണ രംഗത്ത് വിളിപ്പുറത്ത് എത്തുന്ന അഗ്നിശമന സേനയ്ക്ക് സ്വന്തം ആസ്ഥാനം വേണമെന്ന ആവശ്യത്തിന്റ് ആദ്യ കടമ്പ കടന്നു. അഗ്നശമന സേനയ്ക്ക് കെട്ടിടത്തിനായി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്റെ തെക്ക് ദേശീയ പാതയോട് ചേര്‍ന്ന് 20 സെന്റ്സ്ഥലം അളന്നു തിരിച്ചു.
42 ജീവനക്കാര്‍ പണി എടുക്കുന്ന അഗ്നിശമന സേന യൂണിറ്റ് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ഒഴിഞ്ഞു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉടമ കോടതിയില്‍ നിന്ന് അനുകുല വിധി സമ്പാദിച്ചു. പകരം സ്ഥലം കണ്ടെത്താതിരുന്നതിനാല്‍ കരുനാഗപ്പള്ളിയിലെ ഫയര്‍ ഫോഴ്സ് യൂണിറ്റ് നഷ്ടപ്പെടുന്ന സ്ഥിതിയായി.
ചേര്‍ന്ന് ഒലിച്ച് തകര്‍ന്നു വീഴാറായ കെട്ടിടത്തിലാണ് ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. രേഖകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള ഒരു മുറി പോലുമില്ല. ഈ വാര്‍ത്ത ‘ജന്മഭൂമി’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമീപ പഞ്ചായത്തുകള്‍ സ്ഥലവും സൗകര്യങ്ങളും വാഗ്ദാനം ചെയ്തെങ്കിലും നഗരസഭ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു.
സ്ഥലം ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടിയായി കഴിഞ്ഞ ദിവസം റവന്യു വകുപ്പ് വസ്തു അളന്ന് തിരിച്ചു.
തുടര്‍ന്ന് അഗ്നിശമന സേനയ്ക്ക് വസ്തു കൈമാറുന്ന മുറയ്ക്ക് കാലതാമസം കൂടാതെ ഓഫീസ് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ആര്. രാമചന്ദ്രന് എംഎല്‍എ പറഞ്ഞു. അഗ്നിശമന സേനയ്ക്ക് കെട്ടിടം നിര്‍മിക്കാന്‍ സുനാമി ഫണ്ടില്‍ നിന്ന് ഒരു കോടി രുപ അനുവദിച്ചിട്ടുണ്ട്. ബാക്കി തുക എംപി, എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ചാല്‍ കെട്ടിടം പണി എത്രയും പെട്ടന്നു തന്നെ പൂര്‍ത്തികരിക്കാന്‍ സാധിക്കും.
എംഎല്‍എ, ചെയര്‍പേഴ്സണ്‍ എം.ശോഭന, അഗ്നിശമന സേന അസി: ഡിവിഷണല്‍ ഓഫീസര്‍ അബ്ദുള്‍ റഷീദ്, സ്റ്റേഷന് ഓഫീസര്‍ വിശി വിശ്വനാഥ്, തഹസില്‍ദാര്‍ രാധാകൃഷ്ണപിള്ള, വില്ലേജ് ഓഫീസര്‍ എ.ആര്. അനീഷ്, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ആര്.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വസ്തു അളന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: