ശാസ്താംകോട്ട: സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമാണ് കേന്ദ്ര ഫണ്ട് ലഭിക്കുന്നതില്‍ കുറവും കാലതാമസവും ഉണ്ടാകാന്‍ കാരണമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ്. വേണ്ട സമയത്ത് പദ്ധതികള്‍ നല്‍കാതെ കേന്ദ്രത്തെ സദാ കുറ്റംപറഞ്ഞാല് നാടിന്റെ വികസനം മുരടിക്കുക മാത്രമാണ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
ശൂരനാട് തെക്ക് ശാസ്താംകോട്ട പടിഞ്ഞാറെ കല്ലട സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 36 കുടിവെള്ള പദ്ധതികള്‍ വിഭാവനം ചെയ്തിടത്ത് ആറ് പദ്ധതികള്‍ മാത്രമാണ് നടപ്പാക്കാനായത്.
സമയത്ത് സ്ഥലമെടുക്കുന്ന കാര്യത്തില്‍ വീഴ്ചവന്നതാണ് ഇതിനു കാരണം. വാട്ടര്‍ അതോറിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ശാസ്താംകോട്ട കായല്‍ സംരക്ഷണമില്ലാതെ തകരുകയാണ്. ഇതിന് മുഖ്യമന്ത്രി ചില വ്യവസ്തകള്‍ മൂന്നോട്ട് വച്ചിട്ടുണ്ട്.
അത് അംഗീകരിക്കുകയാണെങ്കില്‍ തടാക സംരക്ഷണകാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: