പേട്ട: കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്ത്തകന് പിടിയിലായി. ബാലരാമപുരം പുന്നൂട് സ്വദേശിയായ എം.സൂരജി (20) നെയാണ് കമലേശ്വരം ഗംഗാ നഗറിലുളള വാടകവീട്ടില്‍ നിന്നു പൂന്തുറ പോലീസ് പിടികൂടിയത്. മറുകച്ചവടത്തിനായി സംഭരിച്ചു വെച്ചിരുന്ന 1.300 ഗ്രാം കഞ്ചാവും താമസസ്ഥലത്തു നിന്നു കണ്ടെടുത്തു.
ഇന്നലെ ഉച്ചയോടെ പൂന്തുറ എസ്ഐ സജിന്‍ ലൂയിസിന്റെ നേതൃത്വത്തിലുളള പോലീസ് സംഘത്തിന്റെ പരിശോധനയില്‍ സൂരജ് കുടുങ്ങുകയായിരുന്നു. കഞ്ചാവ് കച്ചവടത്തില്‍ പങ്കാളിയായ ഇയാളുടെ ജ്യേഷ്ഠനെ പിടികൂടാനായില്ല. നഗരത്തിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികളാണിവര്‍. തമിഴ്നാട്ടില്‍ നിന്നു വിവിധ ഇടനിലക്കാര്‍ വഴിയാണ് ഇവര്‍ കഞ്ചാവ് വാങ്ങുന്നത്.
ഗംഗാനഗറിലുളള സിപിഎം കര്‍ഷകസംഘം ജില്ലാ സെക്രട്ടറി വാസുവിന്റെ വീടിനോട് ചേര്‍ന്ന മുറിയിലാണ് വര്‍ഷങ്ങളായി സൂരജും ഇയാളുടെ ജ്യേഷ്ഠനും വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടം കേന്ദ്രമാക്കിയാണ് കഞ്ചാവ് വില്പന നടത്തുന്നത്. ഡിവൈഎഫ്ഐയുടെ സംരക്ഷണയില്‍ നടക്കുന്ന മിക്ക അക്രമസംഭവങ്ങളിലും ഇവര്‍ക്ക് മുഖ്യ പങ്കാണുളളത്. ഇവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വീട്ടുടമസ്ഥനായ സിപിഎം നേതാവ് വാസുവിനോട് നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും മുഖവിലയ്ക്കെടുക്കാന്‍ തയ്യാറായില്ല. പകരം പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഒരുക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: