തിരുവനന്തപുരം: വെട്ടുകാട് മാതൃദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജ്യത്വ തിരുനാള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നഗരസഭാതലത്തിലെ ക്രമീകരണം സംബന്ധിച്ച്അവലോകന യോഗം ചേര്‍ന്നു. നവംബര്‍ 17ന് ആരംഭിച്ച് 26വരെയുള്ള ദിനങ്ങളിലാണ് തിരുനാള്‍ ആഘോഷം. നവംബര്‍ 17ന് മുമ്പ് ഉത്സവമേഖലാ പ്രദേശം ശുചീകരണം നടത്തുന്നതിന് തീരുമാനിച്ചു. പ്രദേശത്ത് ഉത്സവദിനങ്ങളില്‍ðഒരു മൊബൈല്‍ðഎയ്റോബിക്ബിന്‍ സ്ഥാപിക്കും. കര്‍ശന ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രാവര്‍ത്തികമാക്കും. തെരുവ്നായ്ക്കളെ നിയന്ത്രിക്കുന്നതിന് ഡോഗ്സ്ക്വാഡിന് നിര്‍ദ്ദേശം നല്കി. കുടിവെള്ളവിതരണത്തിനായി ടാങ്കുകള്‍ സജ്ജീകരിക്കുന്നതിനായി നഗരസഭയും വാട്ടര്‍ അതോറിറ്റിയും ചേര്‍ന്ന് പ്രവര്‍ത്തിക്കും. പ്രദേശത്തെ തെരുവ് വിളക്കുകള്‍ അടിയന്തിര അറ്റകുറ്റപ്പണി നടത്തി പ്രകാശമാനമാക്കുന്ന നടപടി കോര്പ്പറേഷന് എഞ്ചിനീയറും കെഎസ്ഇബിയും ചേര്‍ന്ന് നിര്‍വ്വഹിക്കും. മേയര്‍ അഡ്വ.വി.കെ.പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍ðചേര്‍ന്ന യോഗത്തില്‍ðഡെപ്യൂട്ടിമേയര്‍ അഡ്വ.രാഖിരവികുമാര്‍, നഗരസഭാ സെക്രട്ടറി സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: