ചെറുപുഴ: കേരളത്തിലെ ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിനും പാലുദ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ഒട്ടനവധി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പാക്കി വരുന്നുണ്ടെങ്കിലും ഇതില്‍ പലതും കര്‍ഷകരെ കടക്കെണിയിലാക്കുന്നതും ഈ മേഖലയെ തകര്‍ക്കുന്നതുമാണെന്ന് വ്യാപകമായ ആക്ഷേപം. പശുവിനെ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് പശുവിനെ വാങ്ങണമെന്നാണ്. വകുപ്പിന്റെ നിബന്ധന ഇത്തരത്തില്‍ ആയതിനാല്‍ പശുവിനെ വാങ്ങിയ പലരും വായ്പ തിരിച്ചടവിന് കഷ്ട്ടപ്പെടുകയാണ് കാരണം പതിനഞ്ചും ഇരുപതും ലിറ്റര്‍ പാലുള്ള പശുവിനെ വാങ്ങി കൊണ്ട് വന്ന് ഇവിടെ എത്തുമ്പോള്‍ പലപ്പോഴും പറഞ്ഞ പാല് ഇല്ലാത്തതിനാലും കാലാവസ്ഥ വ്യതിയാനം മൂലവും കര്‍ഷകര്‍ ഈ മേഖലയില്‍ നിന്നു തന്നെ പിന്‍വാങ്ങേണ്ട അവസ്ഥയാണ് ചെറുകിട ക്ഷീര കര്‍ഷകരാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നത്. ഈ മേഖലയില്‍ താത്പര്യമുള്ള കര്‍ഷകരുടെ രക്ഷയ്ക്കായി മൃഗസംരക്ഷണ വകുപ്പും ക്ഷീരവികസന വകുപ്പും പദ്ധതികള്‍ നടപ്പാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അന്യസംസ്ഥാന ഏജന്റുമാരെ സഹായിക്കുന്ന ഉദ്യോഗസ്ഥ സംവിധാനത്തിന് തടയിടാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: