ചെറുതോണി: ദേശീയപാത നിര്‍മ്മാണം വനം വകുപ്പ് തടസപ്പെടുത്തിയത് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 24ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. വിവിധ വകുപ്പ് മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍, പൂപ്പാറ ബോഡിമെട്ട് ഭാഗത്തെ നിര്‍മ്മാണമാണ് വനം വകുപ്പ് തടസപ്പെടുത്തിയത്. 381 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ദേശീയപാത വികസന പദ്ധതിയാണ് ഇത്.
പാത നിര്‍മ്മാണം നടക്കുന്ന കുറച്ച് ഭാഗം സി എച്ച് ആറില്‍ പെടുന്നതാണെന്ന നിയമവിരുദ്ധ വാദം ഉന്നയിച്ച് മൂന്നാര്‍ ഡി എഫ് ഒ യാണ് നിര്‍മ്മാണം തടസപ്പെടുത്തിയത്. 24 ലെ യോഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: