ആലക്കോട്: ന്യൂഡല്‍ഹി എയിംസില്‍ സീനിയര്‍ നഴ്സായ ഉദയഗിരി ശാന്തിപുരത്തെ ചവരംപ്ലാക്കല്‍ അനിത ജോസഫിന്റെ(35) മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവ് രജീഷിന്റെ പീഡനമാണ് മരണത്തിന് കാരണമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 10 വര്‍ഷമായി എയിംസില്‍ ജോലി ചെയ്യുന്ന അനിതയെ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ന്യൂഡല്‍ഹി ദേവ്ളിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രജീഷ്, മക്കളായ ദിയ, ഡോണ്‍, മാതാപിതാക്കളായ ജോസ്, ലിസി എന്നിവര്‍ക്കൊപ്പമാണ് അനിത താമസിച്ചുവന്നിരുന്നത്. ഭര്‍ത്താവിന്റെ മാനസികവും ശാരീരികവുമായ പീഡനമാണ് മരണകാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അനിതയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിക്ക് ഡല്‍ഹി തുഗ്ലക്കാബാദ് ബേന്ദ്ര ക്രിസ്ത്യന്‍ ദേവാലയത്തില്‍ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: