കൊച്ചി: കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മതം മാറ്റം നിയമത്തിലൂടെ നിയന്ത്രിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. നിര്‍ബന്ധിത മതം മാറ്റത്തോടൊപ്പം ആസൂത്രിത മതം മാറ്റവും വ്യാപകമാണ്്.
കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന ഇത്തരം മതം മാറ്റങ്ങള്‍ ഹിന്ദു പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് കൂടുതലായും നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി ബാബു പറഞ്ഞു.
സിപിഎം എംഎല്‍എ കെ.കെ ലതികയുടെ ചോദ്യത്തിന് 2006 മുതല്‍ 2010 വരെ 2500 ലേറെ ഹിന്ദു യുവതികള്‍ മതം മാറിയെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ മറുപടിനല്‍കിയതാണ്. എല്ലാ പ്രണയ വിവാഹങ്ങളും ലൗ ജിഹാദല്ലെന്ന ഹൈക്കോടതിയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.
എന്നാല്‍ എല്ലാമല്ലെങ്കിലും അവയില്‍ കുറേയൊക്കെ ലൗ ജിഹാദാണെന്ന് കോടതി പരോക്ഷമായി സമ്മതിക്കുകയാണ്. പ്രോത്സാപ്പിക്കണമെന്ന് കോടതി പറയുന്ന മിശ്രവിവാഹത്തിന്റെ അന്തസത്തയെ ചോര്‍ത്തിക്കളയുന്നതാണ് ഈ മതം മാറ്റം.
യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ നടക്കുന്നത് മതം മാറ്റത്തിന് വേണ്ടിയുള്ള വിവാഹമാണ്. ജസ്റ്റീസ് കെ.ടി.ശങ്കരനും ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തില്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരണമെന്ന് അന്ന് കോടതി സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ഇപ്പോഴത്തെ ഹൈക്കോടതി വിധിയില്‍ ആര്‍ഷ വിദ്യാസമാജം അടച്ചുപൂട്ടണമെന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല അവിടെ നടക്കുന്നു എന്ന് ആരോപിക്കുന്ന പീഡനക്കഥകള്‍ കോടതി വിശ്വാസത്തിലെടുത്തിട്ടില്ലെന്നും ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: