മുംബൈ: ഓസ്ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ പരമ്പരകളില്‍ വിജയം നേടിയ അപാരഫോമില്‍ നില്ക്കുന്ന ഇന്ത്യ മറ്റൊരു പരമ്പരയ്ക്കായി ഇറങ്ങുന്നു. ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വാങ്കഡെ സ്റ്റേഡിയത്തില്‍ അരങ്ങേറും. ദിന- രാത്രി മത്സരമാണിത്.
അടുത്തിടെ ദക്ഷിണാഫ്രിക്കയ്ക്ക് അടിയറവെച്ച ലോക ഒന്നാം നമ്പര്‍ പദവി വീണ്ടെുക്കുകയാണ് കോഹ് ലിയുടെയും കൂട്ടരുടെയും ആദ്യ ലക്ഷ്യം. നേരിയ വ്യത്യാസത്തിനാണ് ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് നഷ്ടമായത്. ശക്തമായ ബാറ്റിങ്ങ് നിരയാണ് ഇന്ത്യയുടെ കരുത്ത്, നായകന് കോഹ് ലി, ശിഖര്‍ ധവാന്, രോഹിത് ശര്‍മ, അജിങ്ക്യേ രഹാനെ, ധോണി തുടങ്ങിയവരാണ് ബാറ്റിങ്ങ് നിരയെ നയിക്കുന്നത്. നാലാം സ്ഥാനത്ത് ആര് ബാറ്റ് ചെയ്യുമെന്നുറപ്പില്ല. നേരത്തെ യുവതാരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, മനീഷ് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവരെ ഈ സ്ഥാനത്ത് പരിക്ഷിച്ചിരുന്നു.
ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയുമാണ് പേസ് ബൗളിങ്ങിനെ നയിക്കുന്നത്.
സ്പിന്നര്‍മാരായ യുവേന്ദ്ര ചഹലിലും കുല്‍ദീപ് യാദവിലുമാണ് ഇന്ത്യന്‍ പ്രതീക്ഷ.പരിചയ സമ്പന്നരായ റോസ് ടെയ്ലര്, ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്, മാര്ട്ടിന് ഗുപ്ടില്‍, ടോം ലാത്തം, കോളിന് മുന്റോ എന്നിവരിലാണ് ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ. ലാത്തവും ടെയ്ലറും പരിശീലന മത്സരത്തില്‍ സെഞ്ചുറി നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: