ഇരിട്ടി: ആറളംഫാം ആദിവാസി പുനരധിവാസ മേഖലയെ ആറളം വന്യജീവി സങ്കേതവുമായി വേര്‍തിരിക്കുന്ന ആനമതില്‍ കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം തകര്‍ത്തു. ഫാം ഒന്‍മ്പതാം ബ്ലോക്കില്‍ വളയം ചാലില്‍ പണിതീര്‍ത്ത കൂറ്റന്‍ മതിലാണ് തകര്‍ത്തത്. ഫാം ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയപ്പോള്‍ ജനവാസമേഖലയിലേക്ക് വന്യമൃഗങ്ങള്‍ പ്രവേശിക്കുന്നത് തടയാനാണ് അഞ്ചുവര്‍ഷം മുന്‍മ്പ് മതില് തീര്‍ത്തത്. ആനക്ക് പ്രവേശിക്കാന്‍ പറ്റത്ത ഉയരത്തില്‍ പണിത മതിലുനുമുകളില് മരം തളളിയിട്ടും മറ്റും ആന പ്രതിരോധം ഹകര്ക്കാന് നേരത്തെ ശ്രമം നടത്തിയിരുന്നു. മതിലിന്റെ ചില ഭാഗങ്ങള്‍ ഭാഗികമായി തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ മതിലിന്റെ ഒരുഭാഗം പൂര്‍ണ്ണമായും തകര്‍ക്കുന്നത് ആദ്യമാണ്. നിരവധി ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. വനത്തില്‍ നിന്നും നേരെ ജനവാസ മേഖലയിലേക്ക് ആനക്കൂട്ടത്തിന് പ്രവേശിക്കാന്‍ കഴിയുന്ന രീതിയില്‍ മതില് തകര്‍ന്നത് ആദിവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. പകല്‍ സമയങ്ങളില്പ്പോലും കാട്ടാനകളെ മതിലിനപ്പുറം വനത്തില്‍ കാണാറുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളും സ്ത്രീകളും ഭയത്തോടെയാണ് സഞ്ചരിച്ചിരുന്നത്. മതില് തകര്‍ന്നതോടെ വീട്ടിനുള്ളില്‍ കഴിയുന്നത് പോലും അപകടഭീഷണിയുണ്ടാക്കുന്നതായി ആദിവാസികള്‍ പറഞ്ഞു. ഫാമിനകത്ത് ഇപ്പോള്‍ തന്നെ നാല് ആനകളുണ്ട്. ഇവയാണ് കഴിഞ്ഞ ദിവസങ്ങളില്‍ 200 ഓളം തെങ്ങുകള്‍ കുത്തിവീഴ്ത്തി നശിപ്പിച്ചത്. കൂടാതെ ഫാം നേഴ്്സറിയിലും വ്യാപകമായ നാശമാണ് വരുത്തിയത്. ആനമതില്‍ തകര്‍ത്തത് ആശങ്കയോടെയാണ് വനം വകുപ്പ് അധികൃതരും കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: