തൃശൂര്‍ : പൂങ്കുന്നത്ത് ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം ഉണ്ടാകാന്‍ കാരണം റെയില്‍വേ സ്റ്റേഷന് പരിസരത്തെ മാലിന്യങ്ങളാണെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് കീട ശാസ്ത്ര വിഭാഗത്തിന്റെ കണ്ടത്തല്‍.
ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം സ്ഥിരീകരിച്ച പൂങ്കുന്നം റെയില്‍വേ സ്റ്റേഷന് പരിസരങ്ങളിലും വീടുകളിലും ഡോ. മധു സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.
റെയില്‍വേ ട്രാക്കിന്റെ പരിസരങ്ങളില്‍ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളും, വീട്ടുവളപ്പിലെ ജൈവമാലിന്യവും കുറ്റിക്കാടുകളും ആഫ്രിക്കന്‍ ഒച്ചിന്റെ വംശ വര്‍ധനക്ക് കാരണമായതായി സംഘം മുന്നറിയിപ്പ് നല്കി.
മാലിന്യക്കൂനകള്‍ ഒഴിവാക്കിയില്ലെങ്കില്‍ ഒച്ചിന്റെ ശല്യം അനിയന്ത്രിതമാകാന്‍ സാധ്യതയുണ്ടെന്ന് ഡോ. മധു സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി.
വീട്ടുവളപ്പില്‍ അങ്ങിങ്ങായി നനഞ്ഞ ചാക്കുകള്‍ വിരിച്ചാല്‍ ഒച്ചുകളെ കൂട്ടത്തോടെ പിടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരങ്ങളില്‍ ചാക്ക് നനച്ചിട്ടാല്‍ രാവിലെ ചാക്കിന്റെ അടിയില്‍ കൂടുന്ന ഒച്ചുകളെ കൂട്ടത്തോടെ പിടികൂടി നശിപ്പിച്ച് കളയാനാകും.
ഒച്ച് ശല്യം ഒഴിവാക്കാന്‍ വീട്ടു പരിസരങ്ങളില്‍ തെങ്ങോലകളും വാഴയിലകളും മറ്റു സസ്യഭാഗങ്ങളും കുന്നുകൂടി ചീയുന്നത് ഒഴിവാക്കണമെന്നും പാഴ് ച്ചെടികള്‍ വെട്ടി നശിപ്പിക്കണമെന്നും ഡോ. മധു സുബ്രഹ്മണ്യന് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: