പാലാ: ഇന്ത്യന്‍ ഫുട്ബോളിലെ കളിത്തൊട്ടിലായ മണിപ്പൂരില്‍ നിന്നെത്തിയ തങ്ജം അലേര്ട്ട്സണ് സിങ് കോതമംഗലത്തിന്റെ തനി തങ്കമായി. മേള അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ നാല് സ്വര്‍ണമാണ് തങ്ജം നേടിയത്. ഇതില്‍ മൂന്നെണ്ണം വ്യക്തിഗതം, ഒരെണ്ണം റിലേയില്‍.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ വേഗമേറിയ താരമായ തങ്ജം; ലോങ്ജംപ്, 80 മീറ്റര്‍ ഹര്‍ഡില്‍, 100 മീറ്റര്‍ റിലേ എന്നീ ഇനങ്ങളില്‍ കൂടി സ്വര്‍ണം നേടി. രണ്ട് വര്‍ഷം മുന്‍പാണ് തങ്ജം സെന്റ് ജോര്ജ്ജിലെത്തിയത്.
മണിപ്പൂരിലെ പോലീസ് ഉദ്യോഗസ്ഥന് അമരേന്ദ്രറിന്റെയും വിതയുടെയും മകനാണ്. സ്പോര്‍ട്സ് ടീച്ചറാകാന്‍ കൊതിച്ചാണ് തങ്ജം കേരളത്തില്‍ എത്തിയത്. പന്ത്രണ്ടാം ക്ലാസും അതിന് ശേഷവും കേരളത്തില്‍ തന്നെ തങ്ങാനാണ് ഇഷ്ടം. അത്രയ്ക്ക് ഇഷ്ടപ്പെട്ടു ഇവിടത്തെ പഠനവും പരിശീലനവുമെന്നാണ് തങ്ജം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: