പാലാ: ഇന്നലെ നടന്ന ആദ്യ ഇനമായ 1,500 മീറ്ററിലെ നാല് സ്വര്‍ണത്തില്‍ മൂന്നും കോതമംഗലം മാര്‍ബേസില്‍ സ്കൂളിന് സ്വന്തം. ഒരെണ്ണം പാലക്കാട് കല്ലടി സ്കൂളും നേടി.
സീനിയര്‍ പെണ്‍കുട്ടികളില്‍ അനുമോള്‍ തമ്പി, ആണ്‍കുട്ടികളില്‍ ആദര്‍ശ് ഗോപി, ജൂനിയര്‍ ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യു എന്നിവരാണ് മാര്‍ബേസിലിന്റെ സ്വര്ണത്തിളക്കങ്ങള്. 4 മിനിറ്റ് 39.52 സെക്കന്‍ഡില്‍ അനായാസം ഓടിയെത്തിയ അനുമോള്‍ മീറ്റില്‍ ഹാട്രിക്ക് സ്വര്‍ണം തികച്ചു. കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്എസിലെ കെ.ആര്. ആതിരക്ക് (4:48.15) വെള്ളി. പാലക്കാട് കല്ലടി സ്കൂളിന്റെ ഷാലു. പി.വിക്ക് (4:49.25) വെങ്കലം.
സീനിയര്‍ ആണ്‍കുട്ടികളില്‍ ആദര്‍ശ് ഗോപി 3:57.86 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച ആദര്‍ശിന് വെള്ളിയായിരുന്നു. മലപ്പുറം കടക്കശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ സെയ്ഫുദ്ദീന്‍ (4:00.50) വെള്ളി നേടിയപ്പോള്‍ പാലക്കാട് പറളി സ്കൂളിന്റെ പി.എന്‍. അജിത്തിന് (4:02.27) വെങ്കലം.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യുമൂന്ന് മിനിറ്റ് 59.35 സെക്കന്‍ഡിലാണ് സ്വര്‍ണം നേടിയത്. പാലക്കാട് എലപ്പുള്ളി ജിഎപിഎച്ച്എസ്എസിലെ അശ്വിന്. ജെ (04:09.59) വെള്ളിയും ആലപ്പുഴ അറവുകാട് എച്ച്എസ്എസിലെ ടി. ക്രിസ്റ്റഫര്‍ വെങ്കലവും നേടി. മീറ്റിന്റെ ആദ്യദിനം 400 മീറ്ററിലും പൊന്നണിഞ്ഞ അഭിഷേകിന് ഇരട്ട സ്വര്‍ണം.
ജൂനിയര്‍ പെണ്‍കുട്ടികളില്‍ കല്ലടി സ്കൂളിന്റെ സി. ചാന്ദ്നി 5:11.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പൊന്നണിഞ്ഞത്. തിരുവനന്തപുരം സായിയുടെ മിന്നു പി. റോയ് (5:12.14) വെള്ളിയും കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ ബില്‍ന ബാബു (5:12.66) വെങ്കലവും നേടി. കഴിഞ്ഞ ദിവസം 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ചാന്ദ്നിയുടെ രണ്ടാം സ്വര്‍ണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: