വടകര: ടി.പി. ചന്ദ്രശേഖരന് സ്മാരക വായനശാലക്കു നേരെ വീണ്ടും അക്രമം. വെള്ളികുളങ്ങര കക്കാട് ടി.പി. ചന്ദ്രശേഖരന് സ്മാരക വായനശാല കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. ശനിയാഴ്ച രാത്രിയാണ് വായനശാലയുടെ ചുമരുകളിലും ടി.പി. ചന്ദ്രശേഖരന്റെ ഫോട്ടോയിലും കരിഓയില്‍ ഒഴിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇത് മൂന്നാം തവണയാണ് വായനശാലയ്ക്കു നേരെ അക്രമം നടക്കുന്നത്. തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവില്‍ പൂര്‍ണ്ണമായും തകര്‍ത്ത വായനശാല വീണ്ടും പുതുക്കി പണിത് കൊണ്ടിരിക്കെ നിരന്തരമായ അക്രമമാണ് നടന്നത്.
മുമ്പ് വായനശാല സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ അക്രമിസംഘം അടിച്ചു തകര്‍ത്തിരുന്നു.
നിരന്തരമായി വായനശാലയ്ക്കും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമം നടന്നിട്ടും പ്രതികളെ കണ്ടെത്താന്‍ പോലീസ് കാണിക്കുന്ന നിസംഗത പ്രദേശത്തിന്റെ സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തുകയാണെന്ന് ആര്‍എംപിഐ കുറ്റപ്പെടുത്തി.
സംഭവത്തിലെ പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് തയ്യാറാവണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് ആര്‍എംപിഐ ഊരാളുങ്കല്‍ ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: