കോഴിക്കോട്: പ്രകൃതിയോടൊപ്പം ആദരവോടെ ജീവിക്കേണ്ടത് മനുഷ്യ ധര്‍മ്മമാണെന്ന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു.
ഒയിസ്ക ഇന്റര്‍നാഷണല്‍ സൗത്ത് ഇന്ത്യന്‍ ചാപ്റ്റര്‍ നടത്തിയ ജലസുരക്ഷ-ജീവന് രക്ഷാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി നശിച്ചാലും നം മതിയെന്ന് ചിന്തിക്കുന്ന സ്വാര്‍ത്ഥമോഹികള്‍ വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. ജലം എങ്ങനെ ലഭിക്കുന്നുവെന്നറിയാതെ ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തിയും, ദുരുപയോഗം ചെയ്തും നശിപ്പിച്ചും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ നിലനില്‍പ്പിന് മനുഷ്യര്‍ തന്നെ ആഘാതമേല്‍പ്പിക്കുന്ന ഈ പ്രവണത തടയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഒയിസ്ക സെക്രട്ടറി ജനറല്‍ എം. അരവിന്ദബാബു അദ്ധ്യക്ഷത വഹിച്ചു. 2016 ല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചാപ്റ്ററുകള്‍ക്കും വ്യക്തികള്‍ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചു. ഒയിസ്ക തമിഴ്നാട് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എന്‍. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ആര്. സുരേന്ദ്രന്, ഡോ. പാര്‍വതി വാര്യര്‍, പ്രൊഫ. തോമസ് തേവര, വി.പി. സുകുമാരന്‍, കെ. കെ. ചന്ദ്രന്, കെ.പി. ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: