കുട്ടികളുടെ പഠനം മുടക്കി സ്കൂള്‍ പിടിച്ചെടുത്ത് ലോക്കല്‍ സമ്മേളനം നടത്തിയതിലൂടെ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞു. അധികാരമുപയോഗിച്ച് സ്കൂളുകളെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്ന സിപിഎം പൊതുസമൂഹത്തോട് മാപ്പ് പറയണം. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ കുത്തക അവകാശപ്പെടുന്ന വകുപ്പു മന്ത്രി ഈ വിഷയത്തില്‍ നിലപാട് അറിയിക്കണം. സ്കൂളുകളിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കടന്നു കയറ്റം മറയ്ക്കാന്‍ അദ്ധ്യാപകരെ പഴിചാരാന്‍ അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: