കാട്ടാക്കട: നെയ്യാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു. ഇവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആര്യനാട് ഇറവൂര്‍ തെക്കേകാലത്തറക്കല് മുരുഗപ്പപിള്ളയുടെ മകന് മണികണ്ഠന് (20), കടയ്ക്കാവൂര്‍ കീഴാറ്റിങ്ങല്‍ എസ്ആര്‍ ഭവനില്‍ ശശിധരന്‍പിള്ളയുടെ മകന് ആദര്‍ശ് (20) എന്നിവരെയാണ് ഞായറാഴ്ച ഉച്ച/റക്ക് മൂന്നു മണിയോടെ ഒഴുക്കില്‍പ്പെട്ടു കാണാതായത്. ഇതില്‍ മണികണ്ഠന്റെ മൃതദേഹം അഞ്ചരമണിയോടെ അഗ്നിശമനശേനയും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. അഞ്ചര മണിയോടെ യുവാക്കളെ കാണാതായ സ്ഥലത്തിന് അമ്പതുമീറ്റര്‍ മാറി മുളംകാട്ടിനു സമീപത്തു നിന്നാണ് മണികണ്ഠന്റെ മൃതദേഹം കണ്ടത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആദര്‍ശിനെ കണ്ടെത്താനായില്ല. അഗ്നിശമനസേന തിരച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവ് കാരണം ആറരമണിയോടെ അവസാനിപ്പിച്ചു. ഇന്ന് രാവിലെ തുടരും.
നെയ്യാര്‍ഡാമില്‍ മൈലക്കര ആറാട്ടുകടവില്‍ വാട്ടര്‍ ടാങ്കിനു സമീപത്താണ് ഇവര്‍ കുളിക്കാനിറങ്ങിയത്. പോളിടെക്നിക്ക് വിദ്യാര്‍ഥികളായ ഇവര്‍ ആര്യനാട് സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുത്ത ശേഷം മൈലക്കരയിലെ സുഹൃത്ത് അനൂപിന്റെ വീട്ടില്‍ വന്നു. ഇവിടെ നിന്ന് കുളിക്കാനായി പോകുകയായിരുന്നു. മണികണ്ഠനും ആദര്‍ശും കടവിലേക്കിറങ്ങിയ പിന്നാലെ അനൂപും ഇറങ്ങി. ഇതിനിടെ ഇരുവരും കാല്‍വഴുതി ആറ്റിലേക്ക് താണു. അനൂപ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നാട്ടുകാരെത്തി പോലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് ജലസംഭരണിയില്‍ ജല നിരപ്പുയര്‍ന്നതിനാല്‍ നെയ്യാര്‍ഡാം ഷട്ടറുകള്‍ തുറന്നിരുന്നു. ഇതിനാല്‍ ആറ്റില്‍ ഒഴുക്ക് കൂടുതലാണ്. തിരച്ചിലിനെ ഇത് ബാധിക്കുമെന്ന് കണ്ട് ഡാം ഷട്ടറുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്കി. ഷട്ടറുകള്‍ അടച്ചശേഷമാണ് അഗ്നിശമനസേനയും നാട്ടുകാരും തിരച്ചില്‍ നടത്തിയത്. ആര്യനാട് സിഐ അനില്‍കുമാര്‍, നെയ്യാര്‍ഡാം എസ്ഐ സതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി തിരച്ചിലിന
പ്രതികരിക്കാൻ ഇവിടെ എഴുതുക: