പത്തനാപുരം: വീട്ടില്‍ നിന്ന് ഇറക്കിവിട്ട യുവതി മൂന്ന് മക്കളേയും കൂട്ടി ഗാന്ധിഭവനില്‍ അഭയം തേടി. ചിറ്റാര്‍ സ്വദേശിനിയും കുഞ്ഞുമോന്-രാജമ്മ ദമ്പതികളുടെ മകളുമായ രജനി പി.കെ. (30) ആണ് മക്കളായ ഹരിപ്രിയ (ആറ്), കാശിനാഥന് (നാല്), ആദിത്യ(ഒന്നര) എന്നിവര്‍ക്കൊപ്പം ഗാന്ധിഭവനിലെത്തിയത്. കൊട്ടാരക്കര പുത്തൂര്‍ പാണ്ട്ര ജയ വിലാസത്തില്‍ അജി കുമാറിനൊപ്പം കോന്നി ഇളപ്പുപാറ തട്ടക്കുന്നിലുള്ള വീട്ടില്‍ വര്‍ഷങ്ങളായി ഇരുവരും ഒരുമിച്ച് താമസിച്ചു വരികയായിരുന്നെങ്കിലും നിയമ പ്രകാരം വിവാഹിതരായിട്ടില്ല. സ്ഥിരം മദ്യപാനിയായ അജികുമാര്‍ രജനിയെ മര്‍ദിക്കുന്നത് പതിവായിരുന്നു. ഇതോടെയാണ് ഗാന്ധിഭവനില്‍ അഭയം തേടാന്‍ രജനി തീരുമാനിച്ചത്. പാറ പൊട്ടിക്കുന്ന ജോലിയാണ് ചെയ്തു വരുന്നത്. ജോലിയില്ലാത്ത അവസരങ്ങളില്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ പോകാറുണ്ട്. മുന്‍പും നിരവധി തവണ വാടകയ്ക്ക് താമസിക്കുന്ന നിന്ന് രജനിയേയും മക്കളേയും അജികുമാര്‍ ഇറക്കി വിട്ടിട്ടുണ്ട്.മദ്യപിച്ച് വീട്ടിലെത്തി ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിനെ പറ്റി രജനി പത്തനംതിട്ട വനിതാസെല്ലില്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. ഗാന്ധിഭവനിലെ ജില്ലാ ഷെല്‍ട്ടര്‍ ഹോമില്‍ ഇവര്‍ക്ക് പ്രവേശനം നല്കി. ഗാര്‍ഹിക പീഡന സംരക്ഷണ നിയമപ്രകാരം നിയമനടപടികള്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: