തിരുവനന്തപുരം: കാലം മാറുന്നതനുസരിച്ച് ജനങ്ങളുടെ വീക്ഷണത്തില്‍ മാറ്റംവരുന്ന കാലഘട്ടത്തില്‍ അനന്തപുരി അന്യോന്യം പോലുള്ള പരിപാടികള്‍ ആചാരങ്ങളെ സംരക്ഷിക്കാന്‍ ഉപകരിക്കുമെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പറഞ്ഞു. ബ്രാഹ്മണ, ക്ഷത്രിയ വംശജരുടെ കൂട്ടായ്മ സംഘടിപ്പിച്ച അനന്തപുരി അന്യോന്യം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പഠനത്തിനും ജോലി ലഭിക്കുന്നതിനും ജാതി വേണമെന്നിരിക്കെ ആചാരങ്ങള്‍ പരമാവധി പരിപാലിക്കണം. അണുകുടുംബങ്ങള്‍ രൂപപ്പെട്ടതോടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് കുറവുവന്നു. ബ്രാഹ്മണസംസ്കാരത്തെ ഒരു ശക്തിക്കും ഇല്ലാതാക്കാനാകില്ലെന്നും അത് പരിപോഷിക്കാന്‍ ഇത്തരം അന്യോന്യങ്ങള്‍ ഉപകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വൈശിഷ്ട്യമായ ഭാവത്തിലേക്ക് ഓരോ മനുഷ്യരെയും എത്തിക്കാന്‍ നല്ല ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്വീകരിക്കണമെന്ന് മുഞ്ചിറമഠം സ്വാമി പരമാനന്ദതീര്ഥ മുഖ്യപ്രഭാഷണം നടത്തവെ പറഞ്ഞു. ആചാരങ്ങള്‍ അനുഷ്ഠിച്ചില്ലെങ്കില്‍ സാംസ്കാരികമായ ഉയര്‍ച്ച ഉണ്ടാകില്ല. മറ്റു മതക്കാര്‍ ഹൈന്ദവരുടെ ആചാരങ്ങള്‍ കടംകൊണ്ട് അനുഷ്ഠിച്ചുവരുന്നു. ഇന്നത്തെ മൂല്യച്യുതി മനസിലാക്കി പുതുതലമുറ അന്യേന്യം വേദിയിലൂടെ വളരണമെന്നും അദ്ദേഹം പറഞ്ഞു. അനന്തപുരി അന്യോന്യത്തിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
ഷോഡശക്രിയകള്‍ തുടങ്ങിയവ ബാധകമായിട്ടുള്ള ബ്രാഹ്മണ, ക്ഷത്രിയ വംശജര്‍ക്ക് പ്രയോജന പ്രദമാകുന്നതിനായാണ് തിരുവനന്തപുരത്ത് അനന്തപുരി അന്യോന്യം ആരംഭിച്ചത്. യോഗക്ഷേമസഭ, ക്ഷത്രിയക്ഷേമസഭ, പുഷ്പകബ്രാഹ്മണസേവാ സംഘം, മലയാള ബ്രാഹ്മണസമാജം എന്നീ സംഘടനകള്‍ ചേര്‍ന്നാണ് അനന്തപുരി അന്യോന്യം രൂപീകരിച്ചത്. സീമന്തം, അന്നപ്രാശനം, പിറന്നാള്‍, ചൗളം, ഉപനയനം, സമാവര്‍ത്തനം, പിണ്ഡം, സപിണ്ഡി, വാര്ഷികശ്രദ്ധം തുടങ്ങിയ എല്ലാ ആചാരാനുഷ്ഠാനങ്ങളും വിധയാംവണ്ണം നടത്തുകയും സാംസ്കാരികത്തനിമ നിലനിര്‍ത്തുകയുമാണ് അനന്തപുരി അന്യോന്യം കെണ്ട് ലക്ഷ്യമിടുന്നത്. അധ്യക്ഷന്‍ ഡോ പ്രദീപ് ജ്യോതി, വൈസ് പ്രസിഡന്റ് എന്‍. സുബ്രഹ്മണ്യന് മൂസത്, സെക്രട്ടറി ജി. രാമവര്‍മ്മ എന്നിവര്‍ സംസാരിച്ചു. കിളിമാനൂര്‍ സി.കെ. കേരളവര്‍മയെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: