തിരുവനന്തപുരം: സ്വാതി-അയ്യപ്പപ്പണിക്കര്‍ നാലാമത് സാഹിത്യ പുരസ്കാരം ബി.സുഗതകുമാരിയില്‍ നിന്ന് ഡോ അജയപുരം ജ്യോതിഷ്കുമാര്‍ ഏറ്റുവാങ്ങി. ഗുരുഗോപിനാഥ് നടനഗ്രാമം വൈസ് ചെയര്മാന് കെ.സി. വിക്രമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീകുമാരന്‍ തമ്പി അനുഗ്രഹപ്രഭാഷണം നടത്തി.
പ്രക്യതി സംരക്ഷണസമരത്തില്‍ കാടിനുവേണ്ടി പ്രസംഗിച്ച ആളായിരുന്നു അയ്യപ്പപ്പണിക്കരെന്ന് സുഗതകുമാരി പറഞ്ഞു. മഹാനായ അധ്യാപകന്, മികച്ച ഫലിതപ്രിയന്‍, ശക്തനായ നിരൂപകന്, നല്ല പ്രാസംഗികന് ഇവയൊക്കെയാണ് പണിക്കരെന്നും അവര്‍ പറഞ്ഞു. ശ്രീകുമാരന്‍ തമ്പിയുടെ നേത്യത്വത്തിലുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. അരുണ്‍ എ. ഉണ്ണിത്താന്, ഡോ ബി.വി ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: