ചേര്‍ത്തല: കെഎസ്ഇബി മീറ്റര്‍ റീഡര്‍മാരുടെ അശ്രദ്ധ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയാകുന്നു. പലരുടെയും പ്രവര്‍ത്തിക്കുന്ന മീറ്ററുകള്‍ കേടാണെന്ന് രേഖപ്പെടുത്തിയാണ് റീഡര്‍മാരുടെ തട്ടിപ്പ്. കെഎസ്ഇബി ചേര്‍ത്തല ഈസ്റ്റ് ഇലക്ട്രിക്കല്‍ സെക്ഷനിലെ മീറ്റര്‍ റീഡര്മാര്ക്കെതിരെ ധാരാളം പരാതികളാണ് അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ളത്.
ഏകദേശം 18,000ത്തിലധികം കണക്ഷനിലുള്ള സെക്ഷനില്‍ പകുതിയിലധികവും ഡിജിറ്റല്‍ സംവിധാനമുള്ള എല്‍സിഡി മീറ്ററുകളാണ്. ബാക്കിഉപഭോക്താക്കള്ക്ക് പഴയ സംവിധാനത്തിലെ മെക്കാനിക്കല്‍ മീറ്ററാണ് ഇപ്പോഴും ഉള്ളത്. ഈ വീടുകളെ കേന്ദ്രീകരിച്ചാണ് മീറ്റര്‍ റീഡര്‍മാര്‍ തങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നത്. പ്രവര്‍ത്തിക്കുന്ന മീറ്ററാണെങ്കിലും പ്രവര്‍ത്തന രഹിതമാണെന്ന് കാട്ടി റിപ്പോര്‍ട്ട് നല്‍കും. രണ്ട് തവണ ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടാല്‍ കെഎസ്ഇബി അധികൃതര്‍ പുതിയ മീറ്റര്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കും.
ഈ സെക്ഷനില്‍ 5മീറ്റര്‍ റീഡര്‍മാരാണ് ഉള്ളത്. അതില്‍ രണ്ട് പേര് മാത്രമാണ് ബോര്‍ഡിലെ ജീവനക്കാര്‍. ബാക്കിയുള്ള മൂന്നു പേര് താത്കാലികക്കാരാണ്.
റീഡര്‍മാര്‍ കാട്ടുന്ന അശ്രദ്ധ മൂലം കൃത്യമായി പ്രവര്‍ത്തിക്കുന്ന മീറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ള പല ഉപഭോക്താക്കള്‍ക്കും വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ കൂടുതല്‍ തുക നല്‍കേണ്ട അവസ്ഥയാണ്. ഇതിനെതിരെ വൈദ്യുതി മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉപഭോക്താക്കള്‍ പരാതി നല്‍കിയതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: