ആലപ്പുഴ: നിലവിലെ സാഹചര്യത്തില്‍ നഗരത്തില്‍ റോഡ് വികസനം സാധ്യമല്ലെന്നും ഉള്ള റോഡുകള്‍ പരമാവധി പ്രയോജന പ്പെടുത്തണമെന്നും നാറ്റ്പാക്ക് റിപ്പോര്‍ട്ട്.
നഗരത്തിലെ തിരക്ക് കണക്കാക്കുകമ്പോള്‍ മേല്‍പ്പാലങ്ങള്‍ വരേണ്ടകാലം കഴിഞ്ഞെന്നുംറിപ്പോര്ട്ടില് പറയുന്നു. വണ്‍വേ സമ്പ്രദായമാണ് നഗരത്തിന് അനുയോജ്യമെന്ന് പോലിസ് പറയുമ്പോള്‍ നാറ്റ്പാക്കിന് വണ്വേയോട് താല്പര്യമില്ല.
മറ്റു പട്ടണങ്ങളെ അപേക്ഷിച്ച് ആലപ്പുഴയില്‍ കുടുതല്‍ ഗതാഗതപ്രശ്നങ്ങളാണ് ഉള്ളത്. നാറ്റ് പാക്കിന്റെ റിപ്പോര്‍ട്ടിലുള്ള പ്രധാന നിര്‍ദേശങ്ങള്‍: വണ്‍വേ പരിഷ്കാരം ആലപ്പുഴയില്‍ ഗുണഫലം ഉണ്ടാക്കുകയില്ല. കനാലും അതിന് സമാന്തമായുള്ള റോഡുകളും ഇതിന് തടസ്സം സൃഷ്ടിക്കും. മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കേണ്ട കാലം അതിക്രമിച്ചു.
ബൈപാസ് വരുന്നതോടെ 20-40 ശതമാനം തിരക്ക് കുറയും. കാല്‍നടയാത്രക്കാര്‍ക്കായി ഫുട്പാത്തുകള്‍ ഒരുക്കണം. കയ്യേറ്റക്കാരെ ഫുട്പാത്തുകളില്‍ നിന്നും ഒഴിപ്പിക്കണം. ഇതിന് നഗരസഭ നേതൃത്വം വഹിക്കണം. നഗരത്തില്‍ റോഡ് പെട്ടന്ന് നശിക്കുന്നതിന് കാരണം വെള്ളം കെട്ടിനില് ക്കുന്നതാണ്.
ട്രാഫിക്ക് പരിഷ്കാരം ഒരാഴ്ച നിരീക്ഷിച്ച് വിലയിരുത്തിന് വേണം പൂര്‍ണമായി നടപ്പിലാക്കവാന്. 21 സ്ഥലങ്ങളില്‍ പ്രത്യേക ട്രാഫിക്ക് സംവിധാനം ഏര്‍പ്പെടുത്തണം. ആര്‍ടിഒ എബി ജോണ്‍, ജില്ലാ പോലിസ് മേധാവി എസ്.സുരേന്ദ്രന്, നഗരസഭാ ചെയര്മാന് തോമസ് ജോസഫ്, വൈസ് പ്രസിഡന്റ് ബീനാ കൊച്ചുബാവ, നാറ്റ്പാക് സീനിയര്‍ ശാസ്ത്രജ്ഞന് സഞ്ജയ്, ഡിവെഎസ്പി പി.വി. ബേബി, ട്രാഫിക് ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: