ചാരുംമൂട്: വിവാഹദിവസം തലയില്‍ ചൂടാനുള്ള പൂവാങ്ങന് പോയ 19കാരി പതിനേഴുകാരനൊപ്പം മുങ്ങിയെങ്കിലും ഒറ്റ ദിവസം കൊണ്ട് ഇവരെ കണ്ടെത്തുവാന്‍ പോലീസിനു കഴിഞ്ഞു. ഇടുക്കി നെടുങ്കണ്ടത്തു നിന്ന് ശനിയാഴ്ച രാത്രി ഇരുവരെയും പോലീസ് പിടികൂടി.
വള്ളികുന്നത്തിന് സമീപത്തു വാടകക്കു താമസിച്ചു വരുന്ന 19 കാരിയും കൊല്ലം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം ഞായറാഴ്ച യാണ് നിശ്ചയിച്ചിരുന്നത്. മക്കളില്ലാത്ത ദമ്പതിമാര്‍ പെണ്‍കുട്ടിക്ക് രണ്ടു മാസം പ്രായമുള്ളപ്പോള്‍ ദത്തെടുത്ത് വളര്‍ത്തിയതായിരുന്നു. ഭര്‍ത്താവ് മരിച്ച ശേഷം കാന്‍സര്‍ രോഗിയായ വളര്‍ത്തമ്മയുടെ സംരക്ഷണയിലാണ് വളര്‍ന്നത്.
ജീവിതത്തിലെ ആകെ സമ്പാദ്യമായിട്ടുണ്ടായിരുന്ന സ്വന്തം കിടപ്പാടം വിറ്റാണ് കല്യാണത്തിനു വഴി കണ്ടെത്തിയത്. സ്വന്തം വീട് ഒഴിഞ്ഞു് വാടക വീട്ടില്‍ കഴിഞ്ഞു വരവേയാണ് സംഭവം. സംഭവമറിഞ്ഞ വീട്ടമ്മ രോഗം മൂര്ച്ചിതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.
നെടുങ്കണ്ടം പോലീസ് കസ്റ്റഡിയില്‍ എടുത്ത രണ്ടു പേരെയും വള്ളികുന്നം പോലീസിനു കൈമാറി. ആണ് കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. യുവതിയെ അമ്മയുടെ പരാതിയില്‍ കേസെടുത്തതിനാല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് വള്ളികുന്നം പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: