കൊല്‍ക്കത്ത: അണ്ടര്‍ -17 ലോകകപ്പില്‍ ബ്രസീലിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയുടെ തോല്‍വിക്ക് കാരണം മത്സരം നിയന്ത്രിച്ച റഫറി ജെയ്ര് മറൂഫോയാണെന്ന് ജര്‍മന്‍ കോച്ച് ക്രിസ്റ്റിയന്‍ വുക്ക് ആരോപിച്ചു.സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജര്‍മനി ബ്രസിലിനോട് തോറ്റത്. മത്സരത്തിനിടയ്ക്ക് ജാന്‍ ബോളറെ ഫൗള്‍ ചെയ്ത ബ്രസീല്‍ താരത്തെ ചുവപ്പ് കാര്‍ഡ് കാട്ടി റഫറി പുറത്താക്കിയില്ല. ബോളറുടെ മുഖത്താണ് പരുക്കേറ്റത്. ബ്രസീല്‍ വിജയഗോള്‍ നേടുന്നതിന് മുമ്പാണ് ഈ ഫൗള്‍.
മുഖത്ത് പരിക്കേല്‍ക്കുന്ന ഫൗളുകള്‍ക്ക് ചുവപ്പുകാര്‍ഡ് നല്‍കുമെന്ന് ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ ഈ തീരുമാനം പാലിക്കപ്പെട്ടില്ല. ഫൗള്‍ ചെയ്ത ബ്രസീല്‍ താരത്തെ പുറത്താക്കിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ.അതുകൊണ്ട് ഞങ്ങളുടെ തോല്‍വിക്ക് ഉത്തരവാദി റഫറിയാണ്. ആദ്യ പകുതിയില്‍ ഞങ്ങള്‍ മികച്ച കളിയാണ് പുറത്തെടുത്തത്.എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ രണ്ടാമതൊരു ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.
പ്രതിഭാധനരായ ഒട്ടേറെ കളിക്കാരുള്ള ടീമാണ് ബ്രസീല്‍. അവരോട് തോല്ക്കുന്നതില് എനിക്ക് പ്രശ്നമില്ല. എന്റെ കുട്ടികളുടെ മുഖത്ത് നോക്കാനാകുന്നില്ല. അവര്‍ ഡ്രസിങ്ങ് റൂമില്‍ കരയുകയാണ്. മികച്ച കളിതന്നെയാണ് അവര്‍ കാഴ്ചവെച്ചതെന്ന് വുക്ക് പറഞ്ഞു. നവി മുംബൈയിലെ രണ്ടാം സെമിയില്‍ മാലിയുടെ കരുത്തും സ്പെയിനിന്റെ കഴിവും തമ്മിലുളള പോരാട്ടമാണ് അരങ്ങേറുക. സീനിയര്‍ തലത്തില്‍ മാലി ഒന്നുമല്ല. എന്നാല്‍ അണ്ടര്‍ -17 ല്‍ ഏതു ടീമിനെയും അട്ടിമറിക്കാന്‍ അവര്‍ക്ക് കഴിയും. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പോരാട്ടമാണ് അവര്‍ കാഴ്ചവെച്ചത്.
ആഫ്രിക്കന്‍ അണ്ടര്‍ -17 ചാമ്പ്യന്മാരായ മാലി നവി മുംബൈയിലെ കാലവസ്ഥയുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. സ്പെയിന് പക്ഷെ കാലാവസ്ഥ പ്രശ്നമാണ്. ഉര്‍ജ്ജം നഷ്ടപ്പെടുത്തുന്ന ഇര്‍പ്പമായ കാലാവസ്ഥയോട് പൊരുതിവേണം അവര്‍ക്ക് മാലിയോട് മാറ്റുരയ്ക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: