ന്യൂദല്‍ഹി: ഭീകര പ്രവര്‍ത്തനം അടിച്ചമര്‍ത്തുകയും ഭീകരരെയും വിഘടനവാദികളെയും നിലയ്ക്കു നിര്‍ത്തുകയും ചെയ്ത ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ ജമ്മുകശ്മീരില്‍ സമാധാനത്തിന് പുതിയ ശ്രമം തുടങ്ങി. സമാധാന ചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്രം ദൂതനായി കേന്ദ്രരഹസ്യാന്വേഷണ ബ്യൂറോ മുന്‍ മേധാവിയും കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായിരുന്ന ദിനേശ്വര്‍ ശര്‍മ്മയെ നിയോഗിച്ചു. ശര്‍മ്മക്ക് ക്യാബിനറ്റ് സെക്രട്ടറി റാങ്കുണ്ട്.
സമാധാന ചര്‍ച്ച പ്രഖ്യാപിച്ച കേന്ദ്ര നടപടി അപ്രതീക്ഷിതമാണ്, പ്രതിപക്ഷ കക്ഷികളെയും കശ്മീരിലെ വിഘടനവാദ ശക്തികളെയും അമ്പരപ്പിച്ചു. ആരുമായും ചര്‍ച്ച നടത്താന്‍ ശര്‍മ്മയ്ക്ക് അധികാരമുണ്ടെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ കാര്യമായ ഇടപെടലിനൊരുങ്ങുന്നു എന്നതിന്റെ സൂചനയാണ്.
പുതിയ ദൗത്യത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും കശ്മീരില്‍ ശാശ്വത പരിഹാരമാണ് ലക്ഷ്യമെന്നും ശര്‍മ്മ പ്രതികരിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി ദിനേശ്വര്‍ ശര്‍മ്മ കൂടിക്കാഴ്ച നടത്തി.
കശ്മീര്‍ താഴ്വരയില് സംഘര്‍ഷം രൂക്ഷമായിരിക്കുമ്പോഴാണ് ദൂതന്മാരെ പ്രഖ്യാപിക്കുക. ഭീകര സംഘടനകളെ വരുതിയിലാക്കിയ ശേഷമുള്ള സമാധാന ചര്‍ച്ചാ പ്രഖ്യാപനത്തെ ഹൂറിയത്ത് കോണ്‍ഫറന്‍സ് അടക്കമുള്ളവര്‍ കരുതലോടെയാണ് കാണുന്നത്. ഈവര്‍ഷം മാത്രം 170ലേറെ ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ഭീകരസംഘടനകളുടെ തലവന്മാരെ എല്ലാം തുടര്‍ച്ചയായി സുരക്ഷാ സേന കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഭീകരാക്രമണങ്ങള്‍ക്കും താഴ്വരയില് ശമനമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: