കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് വേണ്ടെന്ന്ജനകീയ കണ്വെന്ഷന്. ബൈപ്പാസ് വിരുദ്ധ സമിതി നടത്തിയ സമര പ്രഖ്യാപന കണ്വെന്ഷന് സര്‍വകക്ഷി പിന്തുണ.
സമര പ്രഖ്യാപന കണ്വെന്ഷന് സി. ആര്. നീലകണ്ഠന് ഉദ്ഘാടനം ചെയ്തു. നൂറ് കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് ബൈപ്പാസ് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊയിലാണ്ടിയിലെ നിലവിലെ ദേശീയപാത വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കല്‍പ്പറ്റ നാരായണന് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്, സി. അശ്വനിദേവ്(സിപിഎം), വി.വി. സുധാകരന്, എന്‍.വി. ബാലകൃഷ്ണന്, കെ.ടി.എം. കോയ, വരാമദാസ് തൈക്കണ്ടി, പി.കെ. ശിവദാസന്‍ സംസാരിച്ചു. ബൈപ്പാസ് വിരുദ്ധ സമിതി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തില്‍ കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ ഉപവാസ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. ബൈപ്പാസ് വരുകയാണെങ്കില്‍ 7 ഓളം കുന്നുകള്‍, നെല്‍വയലുകള്‍, കിണറുകള്‍, കുളങ്ങള്‍, നഷ്ടമാവും. നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും. നിലവിലെ ദേശീയപാത വികസിപ്പിക്കുകയാണെങ്കില്‍ 50 ഓളം വീടുകളും പഴയ കടകളും മാത്രമാണ് നഷ്ടമാവുകയുള്ളൂവെന്ന് ബൈപ്പാസ് വിരുദ്ധ സമിതിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: