മന്ത്രി തോമസ് ചാണ്ടിക്കുവേണ്ടി ചാവേറാവും പിണറായിയുടെ സര്‍ക്കാര്‍ എന്നറിയാത്തവരില്ല. അല്ലെങ്കില്‍ സത്യം തെളിഞ്ഞിട്ടും ചാണ്ടിയെ ഇങ്ങനെ വെച്ചുകൊണ്ടിരിക്കുമോ. അഴിമതിയെ വെച്ചുപൊറുപ്പിക്കുന്നതില് കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ എന്തു വ്യത്യാസം. അല്ലെങ്കിലും പണമുള്ളവനു വഴങ്ങിക്കൊടുക്കുന്നതാണല്ലോ സിപിഎം വിപ്ളവം. മുതലാളിമാര്‍ക്കെതിരെ സമരം നയിച്ച് അവരെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി എന്നേ സിപിഎം മാറിക്കഴിഞ്ഞു.
എന്‍സിപി എന്താണെന്നും കേരള രാഷ്ട്രീയത്തില്‍ ആ പാര്‍ട്ടിക്ക് എന്താണ് പ്രസക്തിയെന്നും എന്‍സിപിക്കുപോലും അറിയില്ല. ഒരു ജാഥ നടത്താന്വേണ്ടിപ്പോലും ആളില്ലാത്ത പാര്‍ട്ടിയാണ്. തോമസ് ചാണ്ടി എന്ന ധനവാന്റെ കാല്ക്കീഴില് കഴിഞ്ഞു കൂടുന്ന പാര്‍ട്ടിയായിട്ടാണ് കേരളീയര്‍ മനസിലാക്കിയിരിക്കുന്നത്.
തോമസ് ചാണ്ടിയുടെ കൈയ്യേറ്റം തെളിഞ്ഞിരിക്കുകയാണ്. എന്നാല്‍ ആലപ്പുഴ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ട് വിശ്വസിക്കരുതെന്നാണ് ഏതോ ഒരു കമ്പനി സര്‍ക്കാരിനോടു പറയുന്നത്. ഇങ്ങനെ ആരെങ്കിലും കൊള്ളരുതായ്മ വിളിച്ചു പറയാന്‍ മാത്രം ദുര്‍ബലമാണോ പിണറായിയുടെ സര്‍ക്കാര്‍. കളക്ടറെ നിയമിച്ചത് സര്‍ക്കാര്‍ തന്നെയാണല്ലോ. പിന്നെന്തിനു സംശയം. രാജമാണിക്യം മാറിയപോലെ ചാണ്ടിക്കു പകരം ഇനി കളക്റ്റര്‍ മാറുമോ. ചാണ്ടിയെ മാറ്റിയാലും അതില്‍ കാര്യമൊന്നുമില്ല. കടക്കൂ പുറത്തെന്ന് നേരത്തേ പറയാമായിരുന്നു. ജനങ്ങളുടെ മുന്നില്‍ നാറി നാറി നാണം തന്നെ ഇല്ലാതെ വന്നിട്ട് മാറ്റിയിട്ടെന്തു കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: