കൊല്ലം: ഉച്ചയ്ക്ക് കൂട്ടുകാര്‍ക്കൊപ്പം ചോറുണ്ണാന്‍ ഇരിക്കുമ്പോഴാണ് ഗൗരിയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിക്കുന്നത്. തുറന്ന പാത്രം അടച്ച ശേഷമാണ് ഗൗരി അദ്ധ്യാപികയ്ക്കൊപ്പം സ്റ്റാഫ് റൂമിലേക്ക് പോയത്. ഗൗരിയെ കാത്തിരുന്നെങ്കിലും വരാന്‍ വൈകിയതോടെ മറ്റ് കുട്ടികള്‍ ഭക്ഷണം കഴിച്ചു. പിന്നീട് മറ്റു കുട്ടികള്‍ പറഞ്ഞാണ് ഗൗരിയുടെ അപകടം സഹപാഠികള്‍ അറിയുന്നത്. ഗൗരി സുഖം പ്രാപിച്ച് തിരികെ എത്താന്‍ പ്രാര്‍ത്ഥനകളുമായി കഴിഞ്ഞിരുന്ന സഹപാഠികള്‍ ഇന്നലെ ചേതനയറ്റ ശരീരം കണ്ട് വിങ്ങിപ്പൊട്ടി കരഞ്ഞു. തുറന്ന പാത്രം അടച്ച ശേഷം ഉടന്‍ വരാമെന്ന് പറഞ്ഞ് പോയ ഗൗരിയെ പിന്നീട് സഹപാഠികള്‍ കാണുന്നത് ചോരയില്‍ കുളിച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: