കൊല്ലം: ഗൗരി മരിച്ചത് വേണ്ടത്ര ചികിത്സ കിട്ടാതെയെന്ന് ആരോപണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് ഗൗരി സ്കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടിയത്. ഉടന്‍തന്നെ സ്കൂള്‍ മാനേജ്മെന്റിന്റെ കീഴിലുള്ള ബന്സിഗര് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പരിക്കിന്റെ ഗൗരവത്തിനെ കുറിച്ച് മനസ്സിലാക്കാതെ മണിക്കൂറുകളോളം ഗൗരിയെ ആശുപത്രിയില്‍ കിടത്തി. വിവാദമായതോടെയാണ് തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൂന്നുമണിക്കൂര്‍ മുമ്പേ എത്തിച്ചിരുന്നെങ്കില്‍ ചികില്‍സ കുറച്ചുകൂടി ഫലവത്തായേനെ എന്ന തിരുവനന്തപുരം സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. വെന്റിലേറ്റര്‍ സൗകര്യമില്ലാത്ത സാധാരണ ആംബുലന്‍സിലാണ് നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഗൗരിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. കുട്ടിയുടെ ആരോഗ്യനില ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വേണ്ടരീതിയില്‍ അറിയിച്ചില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: