പത്തനാപുരം: കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി അപ്പു യാത്രയായി. ഗ്രാമം കണ്ണീരോടെ യത്രാമൊഴി നല്കി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. പട്ടാഴി ഇടക്കടവ് പാലത്തില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മീനം ബിന്ദു ഭവനില്‍ ശശിധരന് പിളള – ബിന്ദു ദമ്പതികളുടെ മകന് ശ്രീജിത്ത് (അപ്പു-20) മരിച്ചത്.
നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ വിലാപയാത്രയായി മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം എത്തുന്നതിന് മുമ്പായി വീടും പരിസരവും നിറഞ്ഞുകവിഞ്ഞിരുന്നു. മാതാപിതാക്കളുടെ നിലവിളികളുയര്‍ന്നപ്പോള്‍ കണ്ടുനിന്നവര്‍ക്കും കണ്ണീരടക്കാനായില്ല.
ശനിയാഴ്ച രാത്രി ഒന്‍പതിനായിരുന്നു അപകടം. കടുവാത്തോട് ഭാഗത്ത് നിന്ന് പട്ടാഴിയിലേക്ക് പോകവെ എതിര് ദിശയില്‍ വന്ന ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പട്ടാഴി കേരളമംഗലം ആര്‍എസ്എസ് ശാഖ മുഖ്യശിക്ഷകനായി കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ്. മികച്ച സംഘാടകനായ അപ്പു ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.
ആര്‍എസ്എസ് പ്രാന്തീയ സഹശാരീരിക് പ്രമുഖ് റ്റി. എസ് അജയകുമാര്‍, പ്രാന്തകാര്യകാരി സദസ്യന്‍ അഡ്വ.ശങ്കര്‍റാം, വിഭാഗ്കാര്യവാഹ് വി.പ്രതാപന്, സഹകാര്യവാഹ് എസ്. അശോകന്, വിഭാഗ്പ്രചാരക് ആര്.അനീഷ് , സദസ്യന്‍ എന്‍. സുധര്‍മ്മന്‍, ജില്ലാ സംഘചാലക് ആര് ദിവാകരന്, സഹസംഘചാലക് ഡോ. പ്രദീപ് , ജില്ലാ കാര്യവാഹ് ജയപ്രകാശ്, സഹകാര്യവാഹ് പി.അനില്‍കുമാര്‍, ജില്ലാ പ്രചാരക് റ്റി.എസ്. ശ്യാംകുമാര്‍, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാനസംഘടനാസെക്രട്ടറി എം.സി. വത്സന്, സഹസേവാപ്രമുഖ് പി.എന്‍. രവികുമാര്‍, ബാലഗോകുലം സംസ്ഥാന സംഘടനാ കാര്യദര്‍ശി മുരളീകൃഷ്ണന്, ബിജെപി ജില്ലാ പ്രസിഡന്റ് ജി .ഗോപിനാഥ്, നിയോജകമണ്ഡലം പ്രസിഡന്റ് വില്ലൂര്‍ സന്തോഷ് , കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുഭാഷ് പട്ടാഴി, സിപിഎം ജില്ലാ കമ്മറ്റിയംഗം ബി .അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിത്ത് ബാബു, വിദ്യാനികേതന്‍ ജില്ലാസെക്രട്ടറി എ.ആര് അരുണ്‍ തുടങ്ങിയവര്‍ അപ്പുവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: