ന്യൂദല്‍ഹി: കൊച്ചി ടസ്ക്കേഴ്സിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ( ബിസിസിഐ) 850 കോടി നല്‍കണമെന്ന് ആര്ബിട്രേഷന് വിധി.2011 ല്‍ ഐപിഎല്ലില്‍ നിന്ന് ടീമിനെ പുറത്താക്കിയതിത് നഷ്ടപരിഹാരമായാണ് ഇത്രയും തുക നല്‍കേണ്ടത്.
കൊച്ചി ടസ്ക്കേഴ്സ് 850 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്. ഐപിഎല്‍ ഭരണനിര്‍വഹണ സമിതി ഇക്കാര്യം ചര്‍ച്ചചെയ്തു.ഇനി ഇത് പൊതുയോഗത്തിന് മുന്നില്‍ വയ്ക്കും. ചര്‍ച്ചകള്‍ ആവശ്യമാണെന്നും ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ല പറഞ്ഞു.
ടസ്ക്കേഴ്സിന് 550 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് 2015 ല്‍ ആര്ബിട്രേഷന് വിധിച്ചിരുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കാനോ ടസ്ക്കേഴ്സിനെ ഐപിഎല്ലില്‍ തിരിച്ചെടുക്കാനോ ബിസിസിഐ തയ്യാറായില്ല.
ടസ്ക്കേഴ്സിന് നഷ്ടപരിഹാരം നല്‍കേണ്ടിവരും. നിയമവഴികള്‍ എല്ലാം അടഞ്ഞു. ആര്ബിട്രേഷന് വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയിട്ടുകാര്യമില്ല. നഷ്ടപരിഹാരം കുറയ്ക്കുന്നതിന് ചര്‍ച്ച നടത്തുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഐപിഎല്‍ ഭരണനിര്‍വഹണ സമിതിയംഗം പറഞ്ഞു.
അന്നത്തെ ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറാണ് കൊച്ചി ടസ്ക്കേഴ്സിനെ പുറത്താകാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: