തിരുവനന്തപുരം: ജനജാഗ്രതാ യാത്ര നടത്തുന്ന ഇടതുമുന്നണിക്ക് കൈയേറ്റക്കാരെ സംരക്ഷിക്കുന്നതില്‍ മാത്രമാണ് ജാഗ്രതയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അഴിമതിക്ക് ശിക്ഷിക്കപ്പെട്ട ആര്. ബാലകൃഷ്ണപിള്ളയെയും കൈയേറ്റക്കാരന് തോമസ് ചാണ്ടിയെയും കൂട്ടുപിടിച്ചാണ് ഇടതുമുന്നണി മുന്നോട്ട് പോകുന്നത്. കളക്ടര്‍ നല്കിയ വസ്തുതാ റിപ്പോര്‍ട്ടിനെക്കാള്‍ മുഖ്യമന്ത്രിക്ക് വിശ്വാസം തോമസ് ചാണ്ടിയുടെ അനധികൃത സ്വത്തിലാണ്. അതാണ് തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മടിക്കുന്നത്. ഇടതുമുന്നണിയുടെ പ്രകടനപത്രികയ്ക്ക് കടകവിരുദ്ധമായി പ്രവര്‍ത്തിച്ച തോമസ് ചാണ്ടിയെ തള്ളിപ്പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിക്കോ മുന്നണിയിലെ മറ്റ് കക്ഷികള്‍ക്കോ ഇല്ലാത്തത് ഖേദകരമാണ്. കേരളത്തിന്റെ മണ്ണും വെള്ളവും സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രിക ഒന്ന് മറിച്ചു നോക്കാനെങ്കിലും നേതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: