എല്‍ഡിഎഫ് ജാഥയില്‍ കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പടെ ഇടതു സര്‍ക്കാരിനെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയുന്നില്ല. പകരം വിമര്‍ശനം മുഴുവന്‍ ബിജെപിക്കാണ്. ബിജെപി ജനരക്ഷാ യാത്രയെക്കുറിച്ചാണ് പരക്കെ വിമര്‍ശനം. അതിനര്‍ഥം ജനരക്ഷായാത്ര വിജയിച്ചുവെന്നു മാത്രമല്ല അതുണര്‍ത്തിയ തരംഗം പ്രത്യേകിച്ചു സിപിഎമ്മിനെ അങ്കലാപ്പിലാക്കിയിരിക്കുന്നു എന്നുകൂടിയാണ്. എവിടേയും ഇതു തന്നെയാണ് സിപിഎം നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇടതു ജാഥയില്‍ പറയേണ്ടത് ഇടതു സര്‍ക്കാരിന്റെ നേട്ടമല്ലേ. എന്തുകൊണ്ട് അതു പറയുന്നില്ല. നേട്ടത്തിനു പകരം കോട്ടം മാത്രമേയുള്ളൂവെന്നതിനാലാണിത്.
മന്ത്രി തോമസ് ചാണ്ടി കൈയ്യേറ്റം നടത്തി എന്നുതെളിഞ്ഞതും മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിയെ രക്ഷിക്കാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ജാഥ കടന്നുപോകുന്നത്. പൊതു ജനങ്ങള്‍ക്കുമാത്രമല്ല സിപിഎം അണികള്‍ക്കും മന്ത്രിയെ പുറത്താക്കണമെന്നുതന്നെയാണ് ആവശ്യം. പക്ഷേ മുഖ്യമന്ത്രി തന്നെ രക്ഷിക്കുമ്പോള്‍ എന്തു ചെയ്യും.
എന്തുകൊണ്ട് ജാഥയോടനുബന്ധിച്ചുള്ള യോഗങ്ങളില്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു വിശദീകരിക്കുന്നില്ല. അനീതിയും അന്യായവും മുഖ്യമന്ത്രി തന്നെ നടത്തുമ്പോള്‍ എന്തു വിശദീകരിക്കാനാണ്.
റവന്യൂ മന്ത്രി ചന്ദ്രശേഖരനും തോമസ് ചാണ്ടിയുടെ കൈയ്യേറ്റം തെളിഞ്ഞതുമായി ബന്ധപ്പെട്ട് പിണറായിയെ കണ്ടിരുന്നു. തീരുമാനം എടുക്കേണ്ടത് പിണറായി തന്നെയാണ്. പക്ഷേ തീരുമാനമില്ല. അഴിമതിക്കാരെ സംരക്ഷിക്കുകയും തൊട്ടതെല്ലാം കോട്ടമാക്കുകയും ചെയ്യുന്ന സര്‍ക്കാരിന് ബിജെപിയെ വിമര്‍ശിച്ച് ആശ്വസിക്കാനാവുമോ. ഇടതു ജാഥ കടന്നുപോകുന്ന ഇടങ്ങളിലോ യോഗങ്ങളിലോ എത്ര ശമിച്ചിട്ടും ആളില്ലാത്തതും പ്രശ്നമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: