പിണറായി വിജയന്റേത് എന്തിനും ഏതിനും ഉപദേശം തേടിനടക്കുന്ന സര്‍ക്കാരാണ്. ഒന്നനങ്ങിയാല്‍ ഉപദേശം തേടലാണ് മുഖ്യ പരിപാടി. ഒരുകൂട്ടം ഉപദേശികള്‍ പിണറായിക്കുണ്ടെങ്കിലും അവരെയൊക്കെ മറികടന്നാണ് ഇത്തരം ഉപദേശങ്ങള്‍. സ്വന്തമായി തീരുമാനമെടുക്കാന്‍ ബുദ്ധിയും വിവേകവും വിവേചനവും ഇല്ലാത്തവരാണോ ഇടതു മന്ത്രിസഭയിലുള്ളത്.
ഇതു തിരിച്ചറിഞ്ഞാണോ തനിക്കു ബുദ്ധിയുണ്ട് ഉപദേശകര്‍ വേണ്ട എന്ന് മന്ത്രി കെ.കെ.ശൈലജ കുറച്ചു നാളുകള്‍ക്കു മുന്‍പ് തുറന്നു പറഞ്ഞത്. മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഭൂമി കൈയ്യേറ്റത്തിനു തെളിവുണ്ടായിട്ടും കക്ഷിയെ രക്ഷിക്കാന്‍ നിയമോപദേശത്തിനായി ഓടിനടക്കുകയാണ് പിണറായി. അഴിമതിക്കാരനെ പുറത്താക്കുന്നതിനു പകരം എങ്ങനെ നിലനിര്‍ത്താം എന്ന ചിന്തയിലും പ്രവര്ത്തനങ്ങളിലുമാണിപ്പോള് പിണറായിയുടെ ശ്രദ്ധ മുഴുവനും.
പണക്കാരനായതു കൊണ്ട് പൊന്മൊട്ടയിടുന്ന താറാവാണ് തോമസ് ചാണ്ടിയെന്നു പിണറായിക്കറിയാമായിരിക്കും. അത്തരം വലിയ താറാവുകളെ കൊണ്ടാണല്ലോ സിപിഎമ്മിന്റെ വിപ്ളവം വളരുന്നത്!അതുകൊണ്ട് ചാണ്ടിയെ എങ്ങനേയും നിലനിര്‍ത്തുകയാണ് ആവശ്യം. കൂടെയുള്ള സിപിഐക്കാരും ഉള്ളാലെ സിപിഎംകാരും എതിര്‍പ്പിലാണ്. എന്നിട്ടും ചാണ്ടിയെ രക്ഷിക്കണമെന്ന് പിണറായിക്കെന്താ ഇത്ര വാശി.
അഴിമതിയുടേയും മറ്റ് അനധികൃതങ്ങളുടേയും കാര്യത്തില്‍ യുഡിഎഫില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല എല്‍ഡിഎഫും. ഉമ്മന്‍ ചാണ്ടി മാറി പിണറായി വിജയന് വന്നു എന്നവ്യത്യാസം മാത്രമേ ഉള്ളൂ. അഴിമതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരിനേയും പിണറായി സര്‍ക്കാര്‍ വെട്ടുമെന്നു തോന്നുന്നു. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ പുള്ളിക്കാരന് തന്നെയാണ് ഓരോന്നു തീരുമാനിച്ച് പിണറായിയുമായി ചര്‍ച്ച നടത്തുന്നത്. പിണറായിയെ വെട്ടിലാക്കാന്‍ തോമസ് ചാണ്ടിയുടെ കൈയ്യിലുള്ള സൂത്രം എന്താണെന്നു മാത്രം ആര്‍ക്കും മനസിലാകുന്നില്ല!തോമസ് ചാണ്ടിയുടെ ഓര്‍ഡര്‍ലിയോ പിണറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: