കോഴിക്കോട്: ഭൂനികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ചെമ്പനോട വില്ലേജില്‍ ജീവനൊടുക്കിയ കര്ഷകന് തോമസ് ജോയിയുടെ മകള്‍ അമലു തോമസിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ഭാര്യയുടെ അപേക്ഷ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് റിട്ട. ജഡ്ജ് പി.കെ. ഹനീഫ ആവശ്യപ്പെട്ടു.
അപേക്ഷ സര്‍ക്കാറിന്റെ പരിഗണനയ്ക്കായി അടിയന്തരമായി സമര്‍പ്പിക്കണമെന്നും ജോയിയുടെ ആത്മഹത്യഹത്യയ്ക്ക് കാരണമായ ഭൂമിയുടെ പോക്കുവരവ്, നികുതി സ്വീകരിക്കല്‍ എന്നീ വിഷയങ്ങളില്‍ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്നും കമ്മീഷന് ഉത്തരവിട്ടു. ന്യൂനപക്ഷ കമ്മീഷന് സ്വമേധയാ എടുത്ത കേസിലാണ് നടപടി.
സിറ്റിങില്‍ പരിഗണിച്ച 27 പരാതികളില്‍ ആറെണ്ണം തീര്‍പ്പാക്കി. പരിഗണിച്ച പരാതികളില്‍ അധികവും പൊലീസ് പീഡനവുമായി ബന്ധപ്പെട്ടതാണെന്നും സിവില്‍ സ്വഭാവമുള്ള കേസുകളില്‍ പോലും പൊലീസ് പിടിച്ചു കൊണ്ട്പോയി പീഡിപ്പിച്ചതായ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷന് ചെയര്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: