കോഴിക്കോട്: ഇതര സംഘടനകളിലെ അധ്യാപകര്‍ക്കെതിരെ സിപിഎമ്മും ഇടതുസംഘടനകളും രാഷ്ടീയ പകപോക്കല്‍ നടപ്പാക്കുന്നതായി പരാതി. വ്യാജ പരാതികള്‍ ഉന്നയിച്ച് സര്‍ക്കാര്‍ സ്വാധീനം വഴി നടപടികള്‍ എടുക്കുന്നുവെന്നാണ് പരാതി. ഇതിനെതിരെ മേളകള്‍ ബഹിഷ്കരിക്കുന്നതടക്കമുള്ള സമരമാര്‍ഗ്ഗങ്ങളിലേക്ക് നീങ്ങാനാണ് സംഘടനകള്‍ ആലോചിക്കുന്നത്.
ഇടതുപക്ഷ രാഷ്ട്രീയ സംഘടനകളുടെയും സര്‍വീസ് സംഘടനകളുടെയും കപട രാഷ്ട്രീയ തന്ത്രങ്ങള്‍ ഉപയോഗിച്ച് അദ്ധ്യാപകരെ ദ്രോഹിക്കുന്ന നടപടികളില്‍ എന്‍ടിയു കോഴിക്കോട് ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. സത്യവിരുദ്ധമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് അദ്ധ്യാപകരെ അവഹേളിക്കുന്ന ഇത്തരം നടപടികളുമായി മുമ്പോട്ടുപോകുന്നപക്ഷം മേള ബഹിഷ്കരണം ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എന്‍ടിയു തീരുമാനിച്ചു.
ജില്ലാ കമ്മിറ്റി പി.കെ. പ്രമോദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇ.കെ. ഹേമലത തമ്പാട്ടി, കെ. ഷാജിമോന്‍, കിഷോര്‍കുമാര്‍. എസ്.എല്‍. രാമചന്ദ്രന്.വി, സി. ബൈജു, കെ. ജയപ്രകാശ്, സുബുകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എല്‍.എസ്. ശിബി സ്വാഗതവും വി. സത്യന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: