കട്ടപ്പന: ഉപ്പുതറ ടൗണ്‍ ഉള്‍പ്പെടെയുള്ള ആറ് സര്‍വ്വെ നമ്പറുകളില്‍പെടുന്ന വസ്തുക്കളിലെ കരം സ്വീകരിക്കുന്നത് റവന്യൂ വകുപ്പ് നിര്‍ത്തി. ഉപ്പുതറ വില്ലേജിലെ 338, 594, 595, 800, 916, 917 എന്നീ ആറ് സര്‍വ്വെ നമ്പറുകളിലെ ഭൂമിയിലാണ് കരം സ്വീകരിക്കുന്നതുള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.
ഭൂമിയുടെ പോക്കുവരവ്, നിജസ്ഥിതി, കൈവശാവകാശ, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുന്നത് നിര്‍ത്തിവെച്ചുകൊണ്ടുള്ള ഉത്തരവാണ് എത്തിയിരിക്കുന്നത്. തോട്ടം ഭൂമി തരം മാറ്റം സംബന്ധിച്ച് എം.ജി രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് 2016 ല്‍ കരം സ്വീകരിക്കുന്നതുള്പ്പടെയുള്ളവ നിര്‍ത്താന്‍ ഉത്തരവായത്. പീരുമേട് ടീ കമ്പനിയുമായി ബന്ധപ്പെട്ട ഭ
ൂമി പ്രശനങ്ങളെ തുടര്‍ന്നാണ് രാജമാണിക്യം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.ഈ എസ്റ്റേറ്റിന്റെ അടിയാധാരം കേരള ഭൂപരിഷ്ക്കരണ നിയമം 81 പ്രകാരം ഇളവനുവദിച്ച തോട്ടം ഭൂമി തരം മാറ്റുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ടുചെയ്യാനും രാജമാണിക്യം റിപ്പോര്‍ട്ടില്‍ പരമര്ശിച്ചതും നിലവിലെ ഭൂമി പ്രതിസന്ധിക്ക് കാരണമായി. തോട്ടം ഭൂമി മറിച്ചു വില്‍ക്കുന്നുവെന്ന അടിയാധാരത്തിലെ വ്യവസ്ഥയുടെ പേരില്‍ 1963 ലെ ഭൂപരിഷ്ക്കരണനിയമം ലംഘിച്ചെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
കര്‍ഷകരും വ്യാപാരികളും പ്രഷോഭം സംഘടിപ്പിച്ചതോടെ 1970 ന് മുമ്പ് പട്ടയം ലഭിച്ച ഭൂമിക്ക് കരം സ്വീകരിക്കാന്‍ നിര്‍ദ്ദേശമുണ്ടായി. ഏതാനും ദിവസം മുമ്പ് സ്പെഷ്യല്‍ ഉത്തരവ് ഉപ്പുതറ വില്ലേജാഫീസില്‍ എത്തിയതോടെയാണ് കരം സ്വീകരിക്കുവാന്‍ പറ്റാത്ത സ്ഥിതി വീണ്ടുമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: