തൊടുപുഴ: പ്രാര്‍ത്ഥനയ്ക്കിടെ 18കാരിയായ യുവതിയെ ശല്യം ചെയ്തെന്ന പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റിലായി. മണക്കാട് പേരാമ്പ്ര സ്വദേശി സെബാസ്റ്റ്യനാണ്(54) പോലീസിന്റെ പിടിയിലായത്.
പാസ്റ്ററുടെ വീടിന് സമീപത്തെ ഹാളില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന പ്രാര്‍ത്ഥനയില്‍ യുവതി കുടുംബസമേതം പങ്കെടുക്കാറുണ്ടായിരുന്നു. പ്രാര്‍ത്ഥനയ്ക്കിടെ അനുവാദമില്ലാതെ ദേഹത്ത് സ്പര്‍ശിക്കുന്നത് യുവതി എതിര്‍ത്തിട്ടും പാസ്റ്റര്‍ തുടര്‍ന്നതാണ് പരാതി നല്കാന് കാരണം.
ഇന്നലെ രാവിലെയാണ് യുവതിയുടെ മുത്തശ്ശി വനിതാ സെല്ലില്‍ പരാതി നല്‍കുന്നത്. മൊഴി രേഖപ്പെടുത്തിയ ശേഷം വൈകിട്ടോടെയായിരുന്നു അറസ്റ്റ്. ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്ത്രീയെ അപമാനിച്ചതിന് ഐപിസി 354 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: